ഭാഗ്യനിധി സ്കീം പ്രകാരം വാഗ്ദാനം ചെയ്ത സംഖ്യ നൽകാതിരുന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂലവിധി. നടത്തറ സ്വദേശിനിയായ ചീരക്കുഴി വീട്ടിലെ മീനു സേവ്യർ, അമ്മ ബീന.എം.ഡി.എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നടത്തറ ഫാർമേർസ് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിക്കെതിരെ ഇപ്രകാരം വിധിയായത്. ഭാഗ്യനിധി ഡെപ്പോസിറ്റ് സ്കീമിലാണ് 8,000/- രൂപ കൈപ്പറ്റി, എതിർകക്ഷി സ്ഥാപനം ഹർജിക്കാരെ ചേർത്തുകയുണ്ടായതു്. ബീന.എം.ഡി., മീനു സേവ്യറിൻ്റെ നോമിനിയാകുന്നു .കാലാവധി കഴിയുമ്പോൾ 1,28,000/- രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം.എന്നാൽ അപ്രകാരം സംഖ്യ Read More…
Court
തെറ്റി ക്രെഡിറ്റ് ചെയ്ത 2123 രൂപ തിരികെ നൽകിയില്ല, നഷ്ടം സഹിതം14623 രൂപ നൽകുവാൻ വിധി.
തെറ്റി ക്രെഡിറ്റ് ചെയ്ത സംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ പഴയന്നൂർ സ്വദേശിനി കൂർക്കപ്പറമ്പിൽ വീട്ടിൽ ഷൈനി.കെ.സി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ന്യൂ എലൈറ്റ് ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്.ഷൈനി 2123 രൂപയുടെ തുണിത്തരങ്ങളാണ് വാങ്ങുകയുണ്ടായതു്. പേയ് ടി എം മുഖേനെയാണ് സംഖ്യ അടച്ചത്. എതിർകക്ഷിയുടെ എക്കൗണ്ടിലേക്ക് സംഖ്യ രണ്ട് തവണ ക്രെഡിറ്റ് ചെയ്യപ്പെടുകയായിരുന്നു. ഷൈനി സംഖ്യ തിരികെ ലഭിക്കുവാൻ പല തവണ സമീപിച്ചുവെങ്കിലും അവഗണിക്കുകയായിരുന്നു. നിവൃത്തിയില്ലാതെ ഹർജി Read More…
ബിജെപി അനുഭാവികളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്ഃ ഒന്നാംപ്രതിക്ക് 11 വര്‍ഷവും ആറ് മാസവും കഠിനതടവും 50,000/- രൂപ പിഴയും ശിക്ഷ
ആളൂര്‍ വിശ്വനാഥപുരം അമ്പലത്തിലെ ഉത്സവത്തിനിടയില്‍ സി.പി.എം അനുഭാവിയായ മാഹിന്‍ എന്നവര്‍ ഉത്സവപറമ്പില്‍ വന്ന കാര്യം പോലീസിനെ അറിയിച്ചു എന്ന തെറ്റിദ്ധാരണമൂലം BJP അനുഭാവികളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ആളൂര്‍ പെട്രോള്‍ പമ്പിനു സമീപം തിരുനെല്‍വേലിക്കാരന്‍ ബാവ എന്ന ഷബീക്ക് എന്നവരെ വിവിധ വകുപ്പുകള്‍ പ്രകാരം 11 വര്‍ഷവും ആറ് മാസവും കഠിനതടവിനും 50,000/- രൂപ പിഴയടക്കുന്നതിനും തൃശൂര്‍ നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.വി രജനീഷ് ശിക്ഷ വിധിച്ചു.2006 ഫെബ്രുവരി 21 രാവിലെ 11 Read More…
വാറണ്ട് പുറപ്പെടുവിച്ചപ്പോൾ വിധി പാലിച്ചു,ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെ നടപടികൾ അവസാനിപ്പിച്ചു.
വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് വിധിപ്രകാരം സംഖ്യ നൽകിയ പശ്ചാത്തലത്തിൽ ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെയുള്ള നടപടികൾ അവസാനിപ്പിച്ചു. പൂപ്പത്തി സ്വദേശി എളംതോളി വീട്ടിൽ ഇ.ടി.മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് തൃശ്ശൂർ ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചതും വിധിസംഖ്യ പലിശ സഹിതം നൽകിയ സാഹചര്യത്തിൽ നടപടികൾ അവസാനിപ്പിച്ചതും. ഫോണിൽ ഇൻകമിംഗ് കോളുകൾ ലഭിക്കാതിരുന്നതിനെത്തുടർന്ന് മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിൽ നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 1500 രൂപയും നൽകുവാൻ വിധിയുണ്ടായിരുന്നു. എന്നാൽ വിധി പാലിക്കുകയുണ്ടായില്ല. തുടർന്നാണ് ബി.എസ്.എൻ.എൽ Read More…
ഉപഭോക്തൃവിധി, നഷ്ടം നല്കിയില്ല,ബി. എസ്.എൻ. എൽ ജനറൽ മാനേജർക്ക് വാറണ്ട്.
ഉപഭോക്തൃവിധിപ്രകാരം നഷ്ടം നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. പൂപ്പത്തി സ്വദേശി എളംതോളി വീട്ടിൽ ഇ.ടി.മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെ വാറണ്ട് അയക്കുവാൻ ഉത്തരവായത്. ഫോണിൽ ഇൻകമിംഗ് കോളുകൾ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 1500 രൂപയും നൽകുവാൻ നേരത്തെ ഉപഭോക്തൃകോടതിയിൽനിന്ന് വിധിയുണ്ടായിരുന്നു. ഒരു മാസത്തിനുള്ളിൽ വിധി പാലിക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.എന്നാൽ വിധി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് ഉപഭോക്തൃനിയമപ്രകാരം Read More…
സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോട്ടംഃ പ്രതിക്ക് മൂന്നര വർഷം തടവും പതിനാറായിരം രൂപ പിഴയും ശിക്ഷ
രാത്രി സമയങ്ങളിൽ യുവ ദമ്പതികളുടെ കിടപ്പുമുറിയുടെ ജനലിൽ കുടക്കമ്പി കൊണ്ട് ദ്വാരം ഉണ്ടാക്കി സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കിയ കേസില്‍ പ്രതിയായ മണത്തല പുത്തൻകടപ്പുറം ആലുങ്ങൽ വീട്ടിൽ അനിലൻ എന്നവര്‍ക്ക് മൂന്നര വർഷം തടവും പതിനാറായിരം രൂപ പിഴയടയ്ക്കാനും തൃശ്ശൂർ എസ് സി എസ് ടി സ്പെഷ്യൽ കോടതി ജഡ്ജ് കെ. കമനീസ് ശിക്ഷ വിധിച്ചു. പലപ്രാവശ്യം പരാതിക്കാരുടെ വീടിന്റെ പരിസരത്ത് അസമയ ങ്ങളിൽ പ്രതിയെ കണ്ടപ്പോൾ പരാതിക്കാരൻ CC TV ക്യാമറ സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി ക്യാമറയിൽ Read More…
ഉപഭോക്തൃകോടതി വിധി പാലിച്ചില്ല, തൃശൂർ കോർപ്പറേഷൻ സെക്രട്ടറിക്ക് വാറണ്ട് .
വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ എം.ജി.റോഡിലെ എം.ജി.സ്റ്റോർസ് ഉടമ എം.ഗണേശൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കോർപ്പറേഷൻ വൈദ്യുതിവിഭാഗം അസിസ്റ്റൻ്റ് സെക്രട്ടറിക്കെതിരെയും കോർപ്പറേഷൻ സെക്രട്ടറിക്കെതിരെയും ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായത്.കോർപ്പറേഷൻ അധികൃതർ വൈദുതി കുടിശ്ശിക അടക്കുവാൻ നോട്ടിസ് നല്കിയതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ കുടിശ്ശികബിൽ റദ്ദ് ചെയ്യുവാനും യഥാർത്ഥവും കൃത്യവുമായ കണക്കുകളുടെ അടിസ്ഥാനത്തിൽ ബിൽ നൽകുവാനും നഷ്ടപരിഹാരമായി 2000 രൂപ നല്കുവാനും വിധിയുണ്ടായിരുന്നു.എന്നാൽ വിധി എതിർകക്ഷികൾ പാലിക്കുകയുണ്ടായില്ല. തുടർന്ന് Read More…
5 വയസുകാരനെ വെട്ടി കൊലപ്പെടുത്തുകയും അമ്മയെ വെട്ടി കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ആസാം സ്വദേശിയായ 19 കാരനു ജീവപരന്ത്യം തടവും പുറമെ പിഴയും
തൃശൂർ ജില്ലയിലെ മുപ്ലിയത്തുള്ള ഐശ്വര്യ കോൺക്രീറ്റ് ബ്രിക്സ് കമ്പനിയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മരണപ്പെട്ട കുഞ്ഞിൻ്റെ അമ്മ നജ്മ ഖാത്തൂൺ അച്ഛൻ ബഹാരുൾ എന്നിവർ ബ്രിക്സ് കമ്പനിയിലെ ജോലിക്കാരായിരുന്നു. കമ്പനിയിൽ തന്നെ ആയിരുന്നു താമസിച്ചിരുന്നത്. നജ്മയുടെ വല്യമ്മയുടെ മകനായ പ്രതി ജമാൽ ഹുസൈൻ അവിടേക്ക് സംഭവത്തിൻ്റെ തലേ ദിവസം വന്നതാണ്. നാട്ടിലെ സ്വത്തുതർക്കം മൂലം നജ്മയോടും കുടുംബത്തോടും വൈരാഗ്യമുണ്ടായിരുന്ന പ്രതി , അത് കാണിക്കാതെ നജ്മയോടും കുടുംബത്തോടു ഒപ്പം രാത്രി കഴിയുകയും പിറ്റേ ദിവസം രാവിലെ Read More…
പട്ടികജാതി യുവതിയെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസ്
പ്രതിയ്ക്ക് 6 വര്‍ഷവും 3 മാസവും തടവും 25500 രൂപ പിഴയും ശിക്ഷ പട്ടികജാതിയില്‍പെട്ട സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി കല്ലെടുത്തെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്ത പ്രതിയെ വിവിധ വകുപ്പുകളിലായി 6 വര്‍ഷവും 3 മാസവും തടവിനും 25500 രൂപ പിഴ അടയ്ക്കുന്നതിനും തൃശൂര്‍ SC/ST കേസുകള്‍ക്കുള്ള പ്രത്യേക കോടതി ശിക്ഷ വിധിച്ചു. കോടശ്ശേരി ചന്ദനക്കുന്ന് ദേശത്ത് തെക്കന്‍ വീട്ടില്‍ 50 വയസ്സുള്ള ബിജു എന്നയാളേയാണ് വിവിധ വകുപ്പുകളിലായി 6 വര്‍ഷവും 3 മാസവും തടവിനും Read More…
കോഴ്സിന് ചേർത്തി കബളിപ്പിച്ചു, വിദ്യാർത്ഥിനിക്ക് ഫീസ് 20300 രൂപയും നഷ്ടം 30000 രൂപയും പലിശയും നൽകുവാൻ വിധി.
കോഴ്സിന് ചേർത്തി കബളിപ്പിച്ചതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വിദ്യാർത്ഥിനിക്ക് അനുകൂല വിധി. തൃശൂർ വെള്ളാഞ്ചിറയിലുള്ള ഐനിക്കാടൻ അനിറ്റ.ടി.ആൻ്റോ ഫയൽ ചെയ്ത ഹർജിയിലാണ് ഏയ്ഡ് എഡ്യുക്കേഷൻ്റെ തൃശൂരിലെ മാനേജർക്കെതിരെയും മലപ്പുറത്തെ ഉടമക്കെതിരെയും ഇപ്രകാരം വിധിയായതു്. മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ ബി.എ. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ കോഴ്സിൽ ചേർത്താമെന്ന് പറഞ്ഞാണ് 20300 രൂപ ഈടാക്കുകയുണ്ടായത്. മൂന്ന് വർഷവും പരീക്ഷകൾ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു.എന്നാൽ അപ്രകാരം നടക്കുകയുണ്ടായില്ല. പരാതിപ്പെട്ടപ്പോൾ ഹർജിക്കാരിയെ അണ്ണാമലൈ യൂണിവേഴ്സിറ്റിയിലേക്ക് മാറ്റാം എന്ന് ഉറപ്പു നൽകുകയായിരുന്നു. തുടർന്ന് അണ്ണാമലൈ Read More…




