ഫിഫ വേള്‍ഡ് കപ്പില്‍ അര്‍ജൻ്റീനയും ഓസ്ട്രിയയും തമ്മില്‍ നടന്ന കളിയില്‍ ഗോളടിച്ച് അര്‍ജൻ്റീനയുടെ താരം ലയണല്‍ മെസി. കളി തുടങ്ങി 38-മത് മിനിറ്റിലാണ് മെസ്സി ആദ്യ ഗോളടിച്ചത്. ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച കളിക്കാരനെന്ന ഖ്യാതിയും മെസ്സിക്ക് സ്വന്തമായി. 17 ഗോളുകളാണ് മെസ്സി ലോകകപ്പിലൂടെ സ്വന്തമാക്കിയത്.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത് മുന്‍ ജര്‍മ്മന്‍ സ്‌ട്രൈക്കറായിരുന്ന മിറാസ്ലാവ് ക്ലോസെയായിരുന്നു. ക്ലോസെയുടെ റെക്കോര്‍ഡാണ് മെസ്സി മറികടന്നത്. ബ്രസീലിയന്‍ താരം റൊണാള്‍ഡോ ആണ് 15 ഗോളുകള്‍ നേടി മൂന്നാമതായി ഉള്ളത്.
ഓസ്ട്രിയക്കെതിരായ കളി തുടങ്ങി 9ാമത്തെ മിനിറ്റില്‍ മെസ്സി പെനാല്‍ട്ടി കിക്ക് പാഴാക്കിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ അള്‍ജീരിയക്കെതിരെ മൂന്ന് ഗോള്‍ നേടിയതോടെയാണ് മെസ്സി ക്ലോസെക്കൊപ്പം എത്തിയത്. ഓസ്ട്രിയക്കെതിരെ ഗോള്‍ നേടിയതോടെ റെക്കോര്‍ഡ് നേട്ടവും സ്വന്തമായി. ഇതിന് മുമ്പ് അള്‍ജീരിയയുമായി നടന്ന കളിയില്‍ ഹാട്രിക് ഗോള്‍ നേടിയതോടെ ഏറ്റവും കൂടുതല്‍ ലോകകപ്പില്‍ കളിക്കുന്ന താരമായി മെസ്സി മാറിയിരുന്നു.
ഇന്നത്തെ കളിയിൽ അധികമനുവദിച്ച അഞ്ച് മിനിറ്റിൽ 4 മിനുട്ട് കഴിഞ്ഞു മെസ്സി രണ്ടാമത്തെ ഗോൾ കൂടി അടിച്ചത് കാണികളെ ആവേശഭരതരാക്കി.





