ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മിഷൻ (എംപിഎസ്‌സി) ചെയർമാൻ വിവേക് ഭീമൻവാറിൻ്റെ രാജി ആവശ്യപ്പെട്ട് കോക്ക്രോച്ച് ജനത പാർട്ടി (സിജെപി) കൺവീനർ അഭിജീത് ദിപ്കെ. എംപിഎസ്‌സിയുടെ പ്രവർത്തനത്തിൽ പരിഷ്‌കാരങ്ങൾ വേണമെന്നും അഴിമതി ആരോപണങ്ങളിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഛത്രപതി സംഭാജിനഗറിൽ എംപിഎസ്‌സി പരീക്ഷാർത്ഥികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ദിപ്കെ ആവശ്യങ്ങൾ ഉന്നയിച്ചത്. സംസ്ഥാനത്തെ വർധിച്ചുവരുന്ന തൊഴിലില്ലായ്മയിലും യുവാക്കൾ നേരിടുന്ന പ്രശ്‌നങ്ങളിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും ദിപ്കെ വിമർശിച്ചു. എംപിഎസ്‌സിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരീക്ഷാർത്ഥികളുടെ ആശങ്കകൾ സർക്കാർ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചെയർമാനെ മാറ്റണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിലൂടെ ശക്തമാക്കാനും ദിപ്കെ പരീക്ഷാർത്ഥികളോട് ആഹ്വാനം ചെയ്തു. ഇതിനായി രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എംപിഎസ്‌സിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ദിപ്കെയുടെ പുതിയ ആവശ്യം.





