കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചോദ്യംചെയ്യലുകളുമായി ഹൈക്കോടതി രംഗത്ത്. ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോർട്ട് മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്ന് കോടതി നിർദേശം നൽകി. സർക്കാർ റിപ്പോർട്ടിന്മേൽ എന്താണ് ചെയ്യാൻ പോകുന്നതെന്ന് കോടതി ചോദിച്ചു.
ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഗുരുതരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നുവെന്നും, മൊഴി നൽകിയവരുടെ പേരുകൾ സർക്കാർ പക്കലുണ്ടോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിൽ ക്രിമിനൽ നടപടികൾ ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
മൊഴി നൽകിയവരുടെ വിവരങ്ങൾ കോൺഫിഡൻഷ്യലാണ് എന്ന മറുപടി സർക്കാർ കോടതിയെ അറിയിച്ചതോടെ, മൊഴി നൽകിയവർക്ക് നേരിട്ട് മുൻപന്തിയിലേക്ക് വരാനുള്ള താൽപര്യം ഉണ്ടോ എന്നും കോടതി ചോദിച്ചു. സിനിമയിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും സർക്കാർ അറിയിച്ചു.
ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതിൽ പരിമിതികളുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്വമേധയാ കേസ് എടുക്കാൻ ശരിയായ സാഹചര്യം ഇല്ല, എന്നാൽ മൊഴി നൽകിയാൽ നടപടിയെടുക്കാമെന്ന് സർക്കാർ വിശദീകരിച്ചു.