തിരുവനന്തപുരം: ഭൂമിയില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനം വര്‍ധിപ്പിക്കുന്നതിന് സംസ്ഥാനത്ത് ഭൂനികുതി 50% വരെ വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു
സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തെ തുടർന്ന് ഭൂമിയുടെ മൂല്യവും വരുമാന സാധ്യതകളും ഉയർന്നെങ്കിലും ഭൂനികുതി നാമമാത്രമായി തുടരുന്നതിനാൽ നിലവിലുള്ള നികുതി സ്ലാബുകളിലെ നിരക്ക് വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.
ഭൂനികുതിയിലെ മാറ്റങ്ങൾ:
പഞ്ചായത്ത് മേഖലയിൽ:-
- 8.1 ആർ (20 സെന്റ്) വരെ: 7.50 രൂപ (മുൻപ് 5 രൂപ)
- 8.6 ആർയ്ക്ക് മുകളിൽ: 12 രൂപ (മുൻപ് 8 രൂപ)
മുനിസിപ്പൽ പ്രദേശങ്ങളിൽ:-
- 2.4 ആർ വരെ: 15 രൂപ (മുൻപ് 10 രൂപ)
- 2.6 ആർയ്ക്ക് മുകളിൽ: 22.5 രൂപ (മുൻപ് 15 രൂപ)
കോർപ്പറേഷൻ മേഖലയിൽ:-
- 1.62 ആർ വരെ: 30 രൂപ (മുൻപ് 20 രൂപ)
- 1.62 ആർയ്ക്ക് മുകളിൽ: 45 രൂപ (മുൻപ് 30 രൂപ)
ഭൂനികുതി വർദ്ധനവിലൂടെ നൂറ് കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായും ഇത് വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.





