International News

ഇറാൻ–ഇസ്രയേൽ സംഘർഷം രൂക്ഷം: മിഡിൽ ഈസ്റ്റിലേക്കുള്ള സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും

ന്യൂഡൽഹി: ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യം വഷളായതോടെ IndiGoയും Air Indiaയും പശ്ചിമേഷ്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പരമപ്രാധാന്യം നൽകുന്നതെന്ന് ഇരുകമ്പനികളും വ്യക്തമാക്കി. സുരക്ഷാ സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും യാത്രക്കാരെ സഹായിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു. അർധരാത്രി വരെയാണ് ഇൻഡിഗോ സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്; സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം സർവീസുകൾ പുനഃക്രമീകരിക്കുമെന്ന് കമ്പനി Read More…

India News

വിമാനങ്ങളിലെ ആവർത്തിച്ച സാങ്കേതിക തകരാറുകൾ: എയർ ഇന്ത്യ ഗ്രൂപ്പ് ഒന്നാമതെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ ആഭ്യന്തര വിമാനക്കമ്പനികളുടെ വിമാനങ്ങളിൽ ആവർത്തിച്ച് ഉണ്ടാകുന്ന സാങ്കേതിക തകരാറുകളിൽ എയർ ഇന്ത്യ ഗ്രൂപ്പ് ഒന്നാമതെന്ന് കേന്ദ്ര സർക്കാർ. പാർലമെന്റിൽ സമർപ്പിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം, പരിശോധനയ്ക്ക് വിധേയമാക്കിയ എയർ ഇന്ത്യ വിമാനങ്ങളിൽ പത്തിൽ ഏഴിലേറെയിലും തുടർച്ചയായ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച ലോക്സഭയിൽ വ്യോമയാന മന്ത്രാലയം നൽകിയ വിവരങ്ങൾ അനുസരിച്ച്, കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ ഇന്ത്യൻ വിമാനക്കമ്പനികളിലായി മൊത്തം 377 വിമാനങ്ങളിൽ ആവർത്തിച്ച സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ എയർ ഇന്ത്യയുടെയും Read More…

India News

വിമാനം നേരത്തെ ലാന്‍ഡ് ചെയ്തു, പക്ഷേ ലഗേജ് ഇല്ല! 40 യാത്രക്കാരുടെ ബാഗുകള്‍ മുംബൈയില്‍ മറന്ന് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: മുംബൈ–ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ക്ക് ജീവനക്കാരുടെ വീഴ്ച മൂലം കടുത്ത ദുരനുഭവം. നിശ്ചിത സമയത്തിന് അഞ്ച് മിനിറ്റ് മുമ്പ് ഡല്‍ഹിയില്‍ വിമാനം ലാന്‍ഡ് ചെയ്തെങ്കിലും, ഏകദേശം 40 യാത്രക്കാരുടെ ലഗേജുകള്‍ മുംബൈ വിമാനത്താവളത്തില്‍ തന്നെ മറന്നുവെച്ച നിലയിലാണ് വിമാനം പറന്നെത്തിയത്. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 2677 വിമാനമാണ് വിവാദത്തിലായത്. വിമാനം നേരത്തെയെത്തിയതിന്റെ സന്തോഷത്തോടെ ലഗേജ് ബെല്‍റ്റിലേക്ക് എത്തിയ യാത്രക്കാര്‍ അവിടെ കണ്ടത് നിരാശാജനകമായ കാഴ്ചയായിരുന്നു. തങ്ങളുടെ ബാഗുകള്‍ വിമാനത്തില്‍ Read More…

India News

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിനെ കുറ്റപ്പെടുത്തേണ്ടതില്ല, അതൊരു അപകടമായിരുന്നുവെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കഴിഞ്ഞ ജൂണ്‍ 12ന് അഹമ്മദാബാദില്‍ 260 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് എയര്‍ ഇന്ത്യ ഡ്രീംലൈനറിന്റെ ചീഫ് പൈലറ്റിനെ ആരും കുറ്റപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പൈലറ്റിന്റെ 91 വയസുള്ള പിതാവിന് ഒരു തരത്തിലുള്ള മാനസികപ്രയാസവും സൃഷ്ടിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. ”പ്രാഥമിക റിപ്പോര്‍ട്ടില്‍ പോലും പൈലറ്റിനെതിരെ ഒരു സൂചനയും ഇല്ല”, ജസ്റ്റിസുമാരായ സൂര്യ കാന്തും ജോയ്മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘നിര്‍ഭാഗ്യകരമായ’ വിമാനാപകടത്തിന് പൈലറ്റിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു. മരിച്ച പൈലറ്റ് ക്യാപ്റ്റന്‍ സുമീത് സഭര്‍വാളിന്റെ പിതാവ് പുഷ്‌കരാജ് Read More…

India News

‘സംഭവിച്ചത് ​ഗോ എറൗണ്ട്; അടിയന്തര ലാൻഡിങിൽ വിശദീകരണവുമായി എയർ ഇന്ത്യ

ചെന്നൈ : വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തിയതിൽ വിശദീകരണവുമായി  എയർ ഇന്ത്യ . റഡാറുമായുള്ള ബന്ധം തകരാറിലായതോടെയാണ് വിമാനം വഴി തിരിച്ചു വിട്ടത്. അടിയന്തര ലാൻഡിങ്ങിൽ സുരക്ഷാ വീഴ്ചയില്ല. റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ല. എയർ ട്രാഫിക് കൺട്രോളിൽ നിന്നുള്ള നിർദേശപ്രകാരമാണ് ആദ്യ ലാൻഡിങ് ഒഴിവാക്കിയതെന്ന് എയർ ഇന്ത്യ വിശദീകരിക്കുന്നു. ‘സംഭവിച്ചത് ​ഗോ എറൗണ്ട് ആണ്. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ പൈലറ്റുമാർ സജ്ജരാണ്’. വിമാനത്തിന്റെ തകരാർ പരിഹരിച്ചു എന്നും എയർ ഇന്ത്യ വ്യക്തമാക്കി. ചെന്നൈയിൽ അടിയന്തര ലാൻഡിങ് Read More…

India News

അഹമ്മദാബാദ് ദുരന്തം; പൈലറ്റുമാര്‍ കൂട്ടത്തോടെ അവധിയില്‍; മന്ത്രി ലോക്‌സഭയില്‍

ന്യൂഡല്‍ഹി: അഹമ്മദാബാദ് എയര്‍ ഇന്ത്യ അപകടത്തിന് പിന്നാലെ പൈലറ്റുമാര്‍ കൂട്ട അവധിയിലെന്ന് വ്യോമയാന സഹമന്ത്രി. ജൂണ്‍ പതിനാറിന് ശേഷം 51 കമാന്‍ഡര്‍മാര്‍ ഉള്‍പ്പടെ 112 പൈലറ്റുമാര്‍ മെഡിക്കല്‍ അവധിയിലാണെന്ന് സഹമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. എയര്‍ ഇന്ത്യ അപകടത്തിന് ശേഷം പൈലറ്റുമാര്‍ കൂട്ട അവധിയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ജയപ്രകാശ് എംപിയുടെ ചോദ്യത്തിനാണ് വ്യോമയാന സഹമന്ത്രി മുരളീധരന്‍ മൊഹോള്‍ ലോക്‌സഭയെ രേഖാമുലം ഇക്കാര്യം അറിയിച്ചു. അപകടത്തിന് ശേഷം പൈലറ്റുമാരുടെ മെഡിക്കല്‍ ലീവിന്റെ എണ്ണത്തില്‍ വര്‍ധനവുണ്ടായതും 112പേര്‍ അവധിയിലാണെന്നും മന്ത്രി അറിയിച്ചു. ഇതില്‍ 51 Read More…

India News

അഹമ്മദാബാദ് വിമാനാപകടം: ക്യാപ്റ്റൻ ഫ്യുവൽ സ്വിച്ച് ഓഫ് ചെയ്തതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്; പൈലറ്റുമാരെ അപകീർത്തിപ്പെടുത്തുന്ന ശ്രമമെന്ന് സംഘടന

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ഫ്യുവല്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതാണെന്നും, അത് ചെയ്തത് ക്യാപ്റ്റനാണെന്നും യു എസ് മാധ്യമമായ ‘വാള്‍സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട് ചെയ്തു. വിമാനാപകടവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ലഭ്യമായ തെളിവുകള്‍ പരിശോധിച്ച യുഎസ് അധികൃതരെ ഉദ്ധരിച്ചാണ് യുഎസ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ബ്ലാക്ക് ബോക്‌സ് റെക്കോഡിങ് സൂചനകള്‍ പ്രകാരം, ക്യാപ്റ്റന്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫാക്കിയതായാണ് യുഎസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ Read More…

India News

അഹമ്മദാബാദ് വിമാന ദുരന്തം: ‘എഞ്ചിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായ നിലയിൽ’; പക്ഷി ഇടിച്ചില്ലെന്ന് പ്രാഥമിക അന്വേഷണം

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അപകടത്തിൽപെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൻ്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ട്. ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് അകടത്തിന് കാരണമായത്. ബോയിംഗ് 787-8 വിമാനത്തിന്റെ എഞ്ചിൻ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിലായിരുന്നു. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് ആരാണ് ഈ സ്വിച്ചുകള്‍ ഓഫ് ചെയ്തതെന്ന് ചോദിക്കുന്നുണ്ട്. Read More…

India News

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക് ബോക്‌സ് ഡാറ്റ പരിശോധനം തുടങ്ങി; നിർണായക വിവരങ്ങൾ ശേഖരിച്ചു

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിർണായകമായ ബ്ലാക് ബോക്‌സ് ഡാറ്റ ലഭിച്ചുവെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. അന്വേഷണവുമായി മുന്നോട്ട് പോകുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അപകടത്തിലെ മുഖ്യ തെളിവുകളിലൊന്നായ ബ്ലാക് ബോക്സിന്റെ മെമ്മറി മൊഡ്യൂളിൽ നിന്ന് ജൂൺ 25-ന് ഡാറ്റ ഡൗൺലോഡ് ചെയ്തതായി ഡിജിസിഎ അറിയിച്ചു. കോക്ക്പിറ്റ് വോയ്സ് റെക്കോർഡറും (സിവിആര്‍), ഫ്‌ളൈറ്റ് ഡാറ്റ റെക്കോർഡറും (എഫ്ഡിആര്‍) ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ വിശകലനം ഇപ്പോഴും പുരോഗമിക്കുകയാണ്. വിമാനം തകർന്നതിന്റെ തൊട്ടുമുമ്പ് എന്ത് സംഭവിച്ചുവെന്നതിന്റെ സൂചനകൾ കണ്ടെത്താനുള്ള Read More…

Kerala News

അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിൽ എത്തിക്കും. സഹോദരന് പുറമെ അമ്മയുടെ ഡി എൻ എ സാമ്പിളും പരിശോധനക്ക് എത്തിച്ചിരുന്നു. തന്റെ സ്വപ്ന ഭവനത്തിന്റെ ഗൃഹപ്രവേശനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ജി നായരുടെ ജീവൻ വിമാന അപകടത്തിൽ പൊലിഞ്ഞത്. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 270 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഡിഎന്‍എ പരിശോധയില്‍ 231 ശരീരങ്ങള്‍ തിരിച്ചറിഞ്ഞിട്ടും രഞ്ജിതയുടെ ശരീരം മാച്ചിങ്ങില്‍ കണ്ടെത്താന്‍ Read More…