India News Politics

കേന്ദ്ര പദ്ധതികളും വികസന പ്രവർത്തനങ്ങളും വിലയിരുത്തി അമിത് ഷാ

ഗാന്ധിനഗർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച ഗാന്ധിനഗർ ജില്ലയിൽ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതികളുടെയും വിവിധ വികസന പ്രവർത്തനങ്ങളുടെയും പുരോഗതി അവലോകനം ചെയ്തു. കാലവർഷം വൈകിയ സാഹചര്യത്തിൽ ഉണ്ടാകാവുന്ന വെല്ലുവിളികൾ നേരിടുന്നതിനായി അടിയന്തര പ്രവർത്തന പദ്ധതി തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി. ഗാന്ധിനഗർ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അമിത് ഷാ ജില്ലാ വികസന ഏകോപന-നിരീക്ഷണ സമിതി (DISHA) യോഗത്തിൽ അധ്യക്ഷത വഹിച്ചു. സർക്കാർ പദ്ധതിയുടെ ഭാഗമായി കന്നുകാലി വിതരണം ലഭിക്കാൻ അർഹരായ കർഷകരെ കണ്ടെത്തുന്നതിനായി Read More…

India News Politics

രാജ്യത്ത് നക്സലിസം പൂര്‍ണമായി ഇല്ലാതാക്കിയതിന് സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ

രാജ്യത്ത് നക്സലിസം 2026 മാർച്ച് 31ന് മുമ്പ് പൂര്‍ണമായും ഇല്ലാതാക്കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. സുരക്ഷാസേനയുടെ ധൈര്യവും വീര്യവും പരമോന്നത ത്യാഗവുമാണ് ഈ ഉദ്യമത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ജാഗ്ദൽപുരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അമിത് ഷായുടെ പ്രതികരണം. “നക്സൽ വിമുക്ത ഇന്ത്യ” ദൗത്യത്തിലെ ചില ദിവസങ്ങൾ ചരിത്രപരമായ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2023 ഡിസംബർ 13ന് ബിജെപി സർക്കാർ ഛത്തീസ്ഗഡിൽ അധികാരത്തിലെത്തിയതോടെയാണ് നക്സലിസത്തിനെതിരായ നിർണായക പോരാട്ടം ശക്തമായതെന്ന് അദ്ദേഹം വ്യക്തമാക്കി. 2024 ഓഗസ്റ്റ് 24ന് Read More…

India News Politics

ഓപ്പറേഷൻ സിന്ദൂർ: സായുധ സേനയുടെ ധീരതയ്ക്ക് അമിത് ഷായുടെ അഭിവാദ്യം

ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ശക്തിയും സായുധ സേനയുടെ കൃത്യതയും തെളിയിച്ച ചരിത്രപരമായ ദൗത്യമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് എക്‌സിൽ പങ്കുവെച്ച സന്ദേശത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. പഹൽഗാം ആക്രമണത്തിന് പിന്നാലെ അതിർത്തിക്കപ്പുറമുള്ള ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ നടപടിയിൽ സായുധ സേനയും രഹസ്യാന്വേഷണ ഏജൻസികളും രാഷ്ട്രീയ നേതൃത്വവും ഒരുമിച്ച് പ്രവർത്തിച്ചതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ശത്രുക്കൾ എവിടെ ഒളിച്ചിരുന്നാലും രക്ഷപ്പെടാനാകില്ലെന്ന ശക്തമായ സന്ദേശമാണ് ഈ ദൗത്യം നൽകിയതെന്നും അമിത് ഷാ Read More…

India News Politics

നക്സൽ വിമുക്ത ഭാരതം സാധ്യമായെന്ന് അമിത് ഷാ

മാവോയിസ്റ്റുകളുടെ പരമോന്നത സംഘടനയും കേന്ദ്രഘടനയും പൂര്‍ണമായും പൊളിച്ചുമാറ്റിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യ നക്‌സല്‍ വിമുക്ത രാജ്യമായി മാറിയെന്നും അദ്ദേഹം ലോക്‌സഭയില്‍ സംസാരിക്കവെ അറിയിച്ചു. മാവോയിസ്റ്റുകളുടെ നീണ്ട കാലത്തെ അക്രമം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് മന്ത്രിസഭകള്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇടതുപക്ഷ-തീവ്രവാദത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യവേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നക്‌സല്‍ അനുഭാവികളുമായി പൊതുസ്ഥലത്ത് വെച്ച് പലതവണ കണ്ടിട്ടുണ്ടെന്നും അമിത് ഷാ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ Read More…

India News

മലയാളികള്‍ നൂതനാശയങ്ങള്‍ക്കു പേരു കേട്ട ജനത, സാംസ്കാരിക ഭൂമികയിലെ ശോഭ; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും അമിത് ഷായും

ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും. കേരളത്തോടൊപ്പം പിറവി ആഘോഷിക്കുന്ന മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കും അമിത് ഷാ ആശംസ അറിയിച്ചു. ”ആഗോളതലത്തില്‍ വൈവിധ്യമാര്‍ന്ന മേഖലകളില്‍ മികവ് പുലര്‍ത്തുന്നവരും, സര്‍ഗ്ഗാത്മകതയ്ക്കും നൂതനാശയങ്ങള്‍ക്കും പേരുകേട്ടതുമായ ഒരു സംസ്ഥാനമാണിത്. സംസ്ഥാനത്തിന്റെ മനോഹരമായ ഭൂപ്രകൃതിയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൈതൃകവും ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക മഹത്വത്തെ പ്രതിഫലിപ്പിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് എപ്പോഴും നല്ല ആരോഗ്യവും വിജയവും ഉണ്ടാകട്ടെ.”, പ്രധാനമന്ത്രി പറഞ്ഞു. കേരളം, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, Read More…

Kerala News

വയനാടിന് കൂടുതല്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി ഡല്‍ഹിയില്‍; അമിത് ഷായുമായി കൂടിക്കാഴ്ച

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വയനാട് പാക്കേജില്‍ സംസ്ഥാനത്തിന് കൂടുതല്‍ ധനസഹായം തേടിയാണ് മുഖ്യമന്ത്രി അമിത് ഷായെ കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അരമണിക്കൂറോളം കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി, എന്നാല്‍ കൂടിക്കാഴ്ച സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ശബരിമല സ്വര്‍ണപ്പാളി വിവാദം കേരളത്തില്‍ കത്തി നില്‍ക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനം. വയനാട് ദുരന്തത്തില്‍ കൂടുതല്‍ സഹായം അനുവദിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനസര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വയനാട് പുനര്‍ നിര്‍മ്മാണത്തിന് രണ്ടായിരം കോടിയാണ് കേരളം ചോദിച്ചത്. ഇതുവരെ Read More…

Kerala News

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിലെത്തി; നഗരത്തില്‍ ഗതാഗത നിയന്ത്രണം

കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിലെത്തി. ഇന്ന് എറണാകുളത്ത് ബിജെപി സംസ്ഥാന നേതൃയോഗം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്‍, Read More…

India News

അമിത് ഷാ 22ന് എത്തും; തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും

കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ വീണ്ടും കേരളത്തിലെത്തും. ജൂലൈ 12ന് തിരുവനന്തപുരത്ത് അമിത് ഷാ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായാണ് 22ന് എത്തുന്നത്. കൊച്ചിയില്‍ നടക്കുന്ന നേതൃയോഗത്തില്‍ അടുത്ത നൂറ് ദിവസത്തേക്കുള്ള മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യും. ഛത്തീസ്ഗഡിലെ കന്യാസത്രീകളുടെ അറസ്റ്റ് സംബന്ധിച്ച വിഷയത്തില്‍ കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നു. സംസ്ഥാന ഘടകത്തിന്റെ തിരക്കിട്ട ഇടപെടല്‍ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടര്‍മാരില്‍ അസ്വസ്ഥത Read More…

India News

കൂടുതല്‍ കാലം ആഭ്യന്തരമന്ത്രിക്കസേരയില്‍, അഡ്വാനിയുടെ റെക്കോര്‍ഡും കടന്ന് അമിത് ഷാ

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി പദത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഇരുന്ന് റെക്കോര്‍ഡിട്ട് അമിത് ഷാ. ബിജെപി നേതാവ് എല്‍ കെ അഡ്വാനിയുടെ റെക്കോര്‍ഡാണ് അമിത് ഷാ മറികടന്നത്. 2019 മെയ് 30 ന് അധികാരമേറ്റതിനുശേഷം അമിത് ഷാ 2,258 ദിവസം ആഭ്യന്തരമന്ത്രി പദത്തില്‍ പൂര്‍ത്തിയാക്കി. എല്‍ കെ അഡ്വാനിയെ കൂടാതെ കോണ്‍ഗ്രസ് നേതാവായ ഗോവിന്ദ് ബല്ലഭ് പന്തിനെയും അമിത് ഷാ മറികടന്നു. അഡ്വാനി 2,256 ദിവസമാണ് (1998 മാര്‍ച്ച് 19 മുതല്‍ 2004 മെയ് 22 വരെ) ആഭ്യന്തരമന്ത്രി Read More…

India News

അമിത് ഷായുടെ ഉറപ്പ് പാഴായി, കന്യാസ്ത്രീകളുടെ ജാമ്യത്തെ എതിർത്ത് ഛത്തിസ്ഗഡ് സർക്കാർ; വിധി നാളെ

റായ്പൂര്‍: കേന്ദ്ര സര്‍ക്കാരും ബിജെപി നേതൃത്വവും നല്‍കിയ ഉറപ്പുകള്‍ക്കു വിരുദ്ധമായി, ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തു. സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണനയ്ക്കു വന്നപ്പോഴാണ് ബിലാസ്പൂര്‍ എന്‍ഐഎ കോടതിയില്‍ പ്രോസിക്യൂഷന്‍ നിലപാടെടുത്തത്. ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. കേസ് അന്വേഷണ ഘട്ടത്തിലാണെന്നാണ്, ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. വാദത്തിനിടെ കേസ് ഡയറി കോടതി വിളിച്ചുവരുത്തിയിരുന്നു. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി Read More…