Business Economy India International News Politics

ഇന്ത്യ ഫസ്റ്റ് നയത്തിൽ ഉറച്ച് കേന്ദ്രസർക്കാർ; വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി

ചെന്നൈ: കേന്ദ്രസർക്കാർ ‘ഇന്ത്യ ഫസ്റ്റ്’ എന്ന പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം ലോകത്തിന്റെ ഊർജവിതരണത്തെ ബാധിച്ച സാഹചര്യത്തിലും ഇന്ത്യയുടെ താൽപര്യങ്ങളാണ് സർക്കാരിന് ഏറ്റവും പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ജനങ്ങളുടെ ക്ഷേമത്തിനായി രാവും പകലും പ്രവർത്തനം’“പശ്ചിമേഷ്യയിലെ സംഘർഷം ആഗോള ഊർജ വിതരണത്തെ ബാധിച്ചിട്ടുണ്ട്. എന്നാൽ ഞങ്ങൾ ‘ഇന്ത്യ ഫസ്റ്റ്’ എന്ന പ്രത്യയശാസ്ത്രത്തിലാണ് വിശ്വസിക്കുന്നത്. രാജ്യത്തിന്റെ ജനങ്ങളുടെ ക്ഷേമത്തിനായി ഞങ്ങൾ രാവും പകലും പ്രവർത്തിക്കുന്നു. അതു തുടർന്നുകൊണ്ടേയിരിക്കും,” എന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് Read More…

International News Sports

ട്വന്റി20 ലോകകപ്പ്: ടീമുകൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി; ചാമ്പ്യന്മാരായ ഇന്ത്യക്ക് ഏറ്റവും വലിയ വിഹിതം

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിൽ പങ്കെടുത്ത ടീമുകൾക്കുള്ള സമ്മാനത്തുകയുടെ വിശദാംശങ്ങൾ ഐസിസി പുറത്തുവിട്ടു. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ രാജ്യങ്ങൾക്കുമായി ആകെ 11.25 മില്യൺ ഡോളർ (ഏകദേശം 103 കോടി രൂപ) സമ്മാനമായി അനുവദിച്ചതായി അറിയിച്ചു. ടീമുകളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഈ തുക വിതരണം ചെയ്യുന്നത്. ടൂർണമെന്റിൽ ചാമ്പ്യന്മാരായ ഇന്ത്യയാണ് ഏറ്റവും കൂടുതൽ സമ്മാനത്തുക നേടിയത്. ഇന്ത്യയ്ക്ക് 26,39,423 ഡോളർ (ഏകദേശം 24.25 കോടി രൂപ) ലഭിച്ചു. ഫൈനലിൽ റണ്ണേഴ്‌സപ്പായ ന്യൂസിലൻഡിന് 14,22,692 ഡോളർ (ഏകദേശം 13.08 കോടി രൂപ) Read More…

International News Politics

ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ മൈന്ലെയർ കപ്പലുകൾ മുക്കി; സംഘർഷം ശക്തം

മധ്യപൂർവേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമാകുന്നു. അമേരിക്കൻ സൈന്യം ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ നിരവധി കപ്പലുകൾ മുങ്ങിച്ചതായി യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചു. കടലിൽ മൈനുകൾ സ്ഥാപിക്കാൻ ഉപയോഗിക്കുന്ന 16 മൈന്ലെയർ കപ്പലുകൾ ഉൾപ്പെടെ നിരവധി കപ്പലുകളാണ് ആക്രമണത്തിൽ നശിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ ഇറാൻ മൈനുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്ന വിവരങ്ങൾ ലഭിച്ചതിനെത്തുടർന്നാണ് അമേരിക്കയുടെ നടപടി. ഇതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇറാനോട് കടുത്ത മുന്നറിയിപ്പ് Read More…

International Politics

ഇസ്രായേൽ ആക്രമണ ഭീഷണിക്കിടെ ഓൺലൈൻ വോട്ടെടുപ്പ്; മുജ്തബ ഖമനെയി ഇറാന്റെ പുതിയ പരമാധികാര നേതാവ്

തെഹ്റാൻ: കടുത്ത യുദ്ധസാഹചര്യവും ഇസ്രായേൽ ആക്രമണ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാന്റെ പുതിയ പരമാധികാര നേതാവായി മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു. മുൻ പരമാധികാര നേതാവായ അലി ഖമേനിയുടെ രണ്ടാമത്തെ മകനാണ് മുജ്തബ ഖമനെയി. എൺപത്തിയെട്ട് മുതിർന്ന ഷിയാ പുരോഹിതന്മാർ ഉൾപ്പെട്ട വിദഗ്ധ സമിതിയാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. സുരക്ഷാ ഭീഷണി നിലനിന്നതിനാൽ നേരിട്ടുള്ള യോഗം ഒഴിവാക്കി ഓൺലൈൻ സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഇറാനിലെ ഷിയാ വിശ്വാസികളുടെ പ്രധാന മതകേന്ദ്രമായ ഖും നഗരത്തിലെ ഒരു കെട്ടിടത്തിലാണ് സാധാരണയായി വിദഗ്ധ Read More…

Economy India International Politics Security

പശ്ചിമേഷ്യയിലെ സംഘർഷം: സംവാദത്തിലൂടെയുള്ള പരിഹാരത്തിനാണ് ഇന്ത്യയുടെ പിന്തുണ — എസ്. ജയശങ്കർ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ശക്തമായി വ്യാപിച്ചു കൊണ്ടിരിക്കുന്ന സംഘർഷ സാഹചര്യത്തിൽ സംഘർഷം കുറയ്ക്കുകയും സംവാദവും നയതന്ത്രവും വഴി പ്രശ്നപരിഹാരം കണ്ടെത്തുകയും വേണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനികാക്രമണം നടത്തുകയും തുടർന്ന് ഇറാൻ തിരിച്ചടിയുമായി രംഗത്തെത്തുകയും ചെയ്തതോടെ മേഖലയിൽ സംഘർഷം ശക്തമായതായി അദ്ദേഹം പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയ്ക്ക് സമാധാനമാണ് പ്രധാനമെന്നും എല്ലാ പക്ഷങ്ങളും സംയമനം പാലിച്ച് സംഘർഷം കൂടുതൽ വഷളാകുന്നത് ഒഴിവാക്കണമെന്നും ജയശങ്കർ പറഞ്ഞു. മേഖലയിൽ Read More…

International

മിഡിൽ ഈസ്റ്റ് പ്രതിസന്ധി: 32,000-ത്തിലധികം അമേരിക്കൻ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിച്ചു

ന്യൂയോർക്ക്: മിഡിൽ ഈസ്റ്റിലെ സംഘർഷഭരിതമായ സാഹചര്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അമേരിക്കൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്ന ദൗത്യം വൻ വിജയമായി തുടരുകയാണെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് സെക്രട്ടറി ഡിലൻ ജോൺസൺ അറിയിച്ചു. ഫെബ്രുവരി 28 മുതൽ ആരംഭിച്ച തീവ്രമായ ഒഴിപ്പിക്കൽ നടപടികളിലൂടെ ഇതിനോടകം 32,000-ത്തിലധികം അമേരിക്കൻ പൗരന്മാർ യുഎസിൽ സുരക്ഷിതമായി തിരിച്ചെത്തിയതായി അദ്ദേഹം വ്യക്തമാക്കി. ഈ കണക്കുകൾക്ക് പുറമെ മറ്റ് രാജ്യങ്ങളിലേക്ക് താൽക്കാലികമായി മാറിയവരെയും ഇപ്പോഴും യാത്രാമധ്യേ ഉള്ളവരെയും ഉൾപ്പെടുത്തിയാൽ മടങ്ങിയെത്തിയവരുടെ എണ്ണം ഇനിയും വർധിക്കുമെന്ന് അധികൃതർ അറിയിച്ചു. Read More…

India International Sports

സഞ്ജുവിന്റെ സുവർണ രാത്രി; കിവീസിനെ കീഴടക്കി ഇന്ത്യയ്ക്ക് മൂന്നാം ടി20 ലോകകപ്പ്

അഹമ്മദാബാദ്: ഒരിക്കൽ ഡഗൗട്ടിൽ തലതാഴ്ത്തി നിന്ന മലയാളി താരം ലോകക്രിക്കറ്റിന്റെ മഹാമൈതാനത്ത് വീരപരിവേഷമണിഞ്ഞു നിൽക്കുന്ന നിമിഷം… മൂന്ന് വർഷങ്ങൾക്ക് മുൻപ് കണ്ണീർ വീണ അതേ നരേന്ദ്ര മോദി സ്റ്റേഡിയം ഈ ഞായറാഴ്ച ഇന്ത്യയുടെ വിജയഘോഷത്തിൽ ആർത്തിരമ്പി. ആ രാത്രിയുടെ നായകൻ മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസൺ. ഇന്ത്യൻ ടീമിനെ മുന്നിൽ നിന്ന് നയിച്ച സഞ്ജുവിന്റെ പോരാട്ടവീര്യത്തിൽ ന്യൂസീലൻഡിനെ 96 റൺസിന് കീഴടക്കി ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് സ്വന്തമാക്കി. ഇതോടെ തുടർച്ചയായ രണ്ടാം തവണ ടി20 ലോകകപ്പ് Read More…

Business Economy India International Uncategorized

ഹോർമുസ് കടലിടുക്ക് പ്രതിസന്ധി: ആഗോള എണ്ണവില 100 ഡോളർ കടന്നു, വിപണികൾ ഇടിഞ്ഞു

പശ്ചിമേഷ്യയിലെ സംഘർഷം ശക്തമാകുന്നതിനിടെ ആഗോള എണ്ണവില നാല് വർഷത്തിനിടെ ആദ്യമായി 100 ഡോളർ കടന്നു. ഹോർമുസ് കടലിടുക്ക് വഴി എണ്ണവിതരണം തടസ്സപ്പെട്ടതും പശ്ചിമേഷ്യയിലെ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങൾ ഉൽപാദനം കുറച്ചതുമാണ് ക്രൂഡ് ഓയിൽ വില കുതിക്കാൻ പ്രധാന കാരണം. ബ്രെന്റ് ക്രൂഡ് എണ്ണവില ബാരലിന് 110 ഡോളറിലെത്തി. വെള്ളിയാഴ്ച 92 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ച ബ്രെന്റ് ക്രൂഡിന് 18.03 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. അതേസമയം, യു.എസ് എണ്ണയായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡിന്റെ വില Read More…

International News

യുഎസ്–ഇസ്രായേൽ ആക്രമണം: ഇറാനിൽ 181 കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫ് റിപ്പോർട്ട്

തെഹ്റാൻ: യുണിസെഫ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇറാൻ നേരിട്ട യുഎസ്–ഇസ്രായേൽ സഖ്യത്തിന്റെ സൈനിക ആക്രമണത്തിൽ ഇതുവരെ 181 കുട്ടികൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന സൈനിക സംഘർഷത്തിനിടെ നിരവധി സാധാരണക്കാർക്കും കുട്ടികൾക്കും ജീവഹാനി സംഭവിച്ചതായി യുണിസെഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. റിപ്പോർട്ടനുസരിച്ച് ലെബനനിൽ ഏഴ് കുട്ടികളും ഇസ്രായേൽ , കുവൈറ്റ് എന്നിവിടങ്ങളിലായി മൂന്ന് കുട്ടികളും മരിച്ചതായും അറിയിക്കുന്നു. സംഭവങ്ങളിൽ ഏറ്റവും വേദനാജനകമായത് തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലാണ് നടന്നത്. ഫെബ്രുവരി 28-ന് പെൺകുട്ടികൾ മാത്രം പഠിക്കുന്ന Read More…

International News

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു; എല്ലാ വിമാന സർവീസുകളും നിർത്തിവെച്ചു

ദുബൈ: യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. അംഗീകൃത സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് നിലവിലെ സാഹചര്യം അധികൃതർ നിയന്ത്രണത്തിൽ കൈകാര്യം ചെയ്യുകയാണെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. ഇതിനിടെ എമിറേറ്റ്‌സ് അറിയിച്ചതനുസരിച്ച് ദുബൈയിലേക്കും ദുബൈയിൽ നിന്നുമുള്ള എല്ലാ വിമാന സർവീസുകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. വിമാനത്താവളം അടച്ചിരിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാതിരിക്കണമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം Read More…