Court Kerala News

മാതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച മകനെ 4 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

കുടുംബവഴക്കിനെത്തുടര്‍ന്ന് മാതാവിനെ വെട്ടിപ്പരിക്കേല്പിച്ച കേസില്‍ തലപ്പിള്ളി താലൂക്ക് പൈങ്കുളം വില്ലേജില്‍ കിഴക്കേചോലയില്‍ അജീത്ത് 34 വയസ്സ് എന്നവരെ വിവിധ വകുപ്പുകളിലായി 4 വര്‍ഷം തടവിനും 25,000/- രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് എസ്. തേജോമയി തമ്പുരാട്ടി ശിക്ഷ വിധിച്ചു. പിഴയടക്കാത്തപക്ഷം ഒരു മാസം അധികത്തടവ് വര്‍ഷം അനുഭവിക്കേണ്ടി വരും.

2019 ഏപ്രില്‍ 10 ന് രാത്രി 7 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട് പണിക്കു വേണ്ടി കൊടുത്ത പണം വീട്ടുകാരില്‍ നിന്നും തിരിച്ചു കിട്ടിയില്ല എന്ന് പറഞ്ഞ് വെട്ടുകത്തിയുമായി പ്രതി മാതാവും, പിതാവും താമസിക്കുന്ന കുടുംബ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും വീടിനുള്ളിലെ ഫര്‍ണീച്ചറുകള്‍ കേടുപാടുകള്‍ വരുത്തുകയുമായിരുന്നു. തടയാന്‍ വന്ന മാതാവിന്റെ കഴുത്തിനു നേരെ വാള്‍ വിശിയ പ്പോള്‍ തടയാന്‍ ശ്രമിച്ച മാതാവിന്റെ കൈപ്പത്തിക്ക് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് മാതാവിനെ വടക്കാഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക യായിരുന്നു.

തുടര്‍ന്ന് ചെറുതുരുത്തി പോലീസ് സബ് ഇന്‍സ്പെക്ടര്‍ വി.പി. സിബീഷ് കേസ് രജിസ്റ്റര്‍‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് തൊണ്ടിമുതലും 11 രേഖകളും ഹാജരാക്കുകയും 8 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. പ്രോസിക്യൂഷനു സഹായം നല്‍കിയത് സീനിയര്‍ CPO ആയ മണികണ്ഠന്‍ കെ എന്നവരാണ്.

മാതാവിനെ ആക്രമിച്ച് പരിക്കേല്പിച്ച കേസിലെ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.

പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ലാജു ലാസര്‍ എം അഡ്വ. പ്രവീണ എ.പി.എന്നിവര്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *