പാലക്കാട്: ജനകീയ വിഷയങ്ങൾ ഏറ്റെടുത്തും ജനങ്ങളുടെ സങ്കടങ്ങൾ കേട്ടും പാലക്കാട് നഗരസഭയിലും കണ്ണാടി പഞ്ചായത്തിലും സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിൻ്റെ പര്യടനം.നഗര സഭയിലെ ജൈനിമേട് മേനോൻ കോളനിലെത്തിയപ്പോൾ റോഡില്ലാത്തതിൻ്റെ സങ്കടമായിരുന്നു പ്രദേശവാസികൾക്ക് പറയാനുണ്ടായിരുന്നത്. റെയിൽവേ പാതയോട് ചേർന്ന് കിടക്കുന്ന ഇവിടെ നടപ്പാതയോ, മേൽപ്പാലമോ ഇല്ല. രോഗികളായവരെ ആശുപത്രിയിലെത്തിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസിയായ കദീജ പറഞ്ഞു. അടുത്തിടെ ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ രോഗി മരിച്ചതായും, മേൽപ്പാല ആവശ്യം പല തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും എം.പിയും, എം.എൽ.എയും അവഗണിക്കുകയായിരുന്നെന്നും വീട്ടമ്മയായ ആസിയ Read More…
Tag: by election
പോളിംഗ് കുറയാൻ കാരണം യുഡിഎഫ്- എൽഡിഎഫ് മുന്നണികളോടുള്ള ജനങ്ങളുടെ പ്രതിഷേധം: കെ.സുരേന്ദ്രൻ
വയനാട്ടിലും ചേലക്കരയിലും പോളിംഗ് കുറഞ്ഞത് എൽഡിഎഫിനോടും യുഡിഎഫിനോടുമുളള ജനങ്ങളുടെ പ്രതിഷേധം കാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രണ്ടു മുന്നണികളിലും കേരളത്തിലെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരത്തിൽ 5 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന പ്രചരണങ്ങൾ നടത്തിയിട്ടും വയനാട്ടിൽ യുഡിഎഫുകാരും എൽഡിഎഫുകാരും വോട്ട് ചെയ്യാൻ എത്തിയില്ല. കോൺഗ്രസിന് വോട്ട് ചെയ്യുന്ന ഒരു വലിയ വിഭാഗം നിഷ്പക്ഷക്കാർ വയനാട്ടിൽ അവരോട് വിമുഖത കാണിച്ചു. യുഡിഎഫ് ന്യൂനപക്ഷ ഏകീകരണത്തിന് ശ്രമിച്ചിട്ടും വയനാട്ടിൽ അത് ഫലം Read More…
31 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10-ന്
കേരളത്തിലെ 31 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10-ന് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡടക്കം 11 ജില്ലകളിലായി (എറണാകുളം, വയനാട്, കാസർഗോഡ് ഒഴികെ) ബ്ലോക്ക് പഞ്ചായത്തുകളിൽ 4, മുനിസിപ്പാലിറ്റികളിൽ 3, ഗ്രാമപഞ്ചായത്തുകളിൽ 23 വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. നവംബർ 15-ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിർദേശ പത്രിക നവംബർ 22 വരെ സമർപ്പിക്കാം.. വിശദമായ പരിശോധന നവംബർ 23-ന് നടക്കും, അതിനുശേഷം പത്രിക പിൻവലിക്കാനുള്ള അവസരം നവംബർ Read More…
കൽപ്പാത്തി രഥോൽസവത്തിൽ പങ്കെടുത്ത് സ്ഥാനാർത്ഥി; കോൺഗ്രസ്സ് നേതാക്കൾ പാദ രക്ഷ ധരിച്ച് രഥം വലിച്ചത് അപലപനീയം ; സി. കൃഷ്ണകുമാർ
പാലക്കാട്: കൽപ്പാത്തി വിശ്വനാഥ ക്ഷേത്രത്തിലെ രഥോൽസവ ചടങ്ങിൽ പങ്കെടുത്ത് സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനൊപ്പമാണ് സ്ഥാനാർത്ഥി ചടങ്ങിൽ പങ്കെടുത്തത്. രഥം വലിച്ച ശേഷമാണ് സ്ഥാനാർത്ഥി മടങ്ങിയത്. ബാല്യകാലം മുതൽ ജീവിതത്തിൻ്റെ ഭാഗമാണ് കൽപ്പാത്തി ക്ഷേത്രവും രഥോത്സവവുമെന്ന് സ്ഥാനാർത്ഥി പറഞ്ഞു.അതേ സമയം ആചാരം പാലിക്കാതെ പാദരക്ഷകൾ ധരിച്ച് രഥം വലിച്ച കോൺഗ്രസ്സ് നേതാക്കളുടെ നടപടി അപലപനീയമാണെന്നും ഹൈന്ദവ വിശ്വാസങ്ങളോടും ആചാരങ്ങളോടും കോൺഗ്രസ്സിനുള്ള സമീപനത്തിന് തെളിവാണ് ഇതെന്നും സ്ഥാനാർത്ഥി പറഞ്ഞു. രാഹുൽ മാങ്കുട്ടത്തിലും, വി.കെ. Read More…
കെ.എസ്.ആർ. ടി. സി സ്റ്റാൻഡിലെ കക്കൂസ് മാലിന്യം ഒഴുക്കി വിടുന്നത് തോടിലേക്കും പുഴയിലേക്കും സ്ഥാനാർത്ഥിക്ക് മുന്നിൽ കണ്ണീരുമായി അമ്മമാർ
പാലക്കാട്: പണി പൂർത്തിയാകാതെ ഉദ്ഘാടനം ചെയ്ത കെ.എസ്. ആർ. ടി. സി ബസ്സ് സ്റ്റാൻഡിലെ കക്കൂസ് മാലിന്യം ഒഴുക്കി വിടുന്നത് ജനവാസ മേഖലയിലേക്ക്. നഗരത്തിലെ മൈത്രി നഗർ കോളനിവാസികളാണ്. ഈ വിഷയത്തിൽ എം.എൽ.എക്കും കെ.എസ്. ആർ. ടി. സി അധികൃതർക്കുമെതിരെ പരാതിയുമായി എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിനെ സമീപിച്ചത്. സ്വീവേജ് ട്രീറ്റ്മെൻറ് പ്ളാൻറ് ഇല്ലാത്തതിനാൽ കെ.എസ്.ആർ. ടി. സി. ബസ് സ്റ്റാൻഡിന് പ്രവർത്തനാനുമതി ലഭിച്ചിരുന്നില്ല. ഫയർ എൻ. ഓ. സി യും കെ.എസ്. ആർ. ടി. Read More…
വോട്ടെടുപ്പ് അവസാനിച്ചു; വയനാട്ടിൽ പോളിങ് കുറവായെങ്കിലും, ചേലക്കരയിൽ ഉയർന്ന പങ്കാളിത്തം
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോകസഭാ മണ്ഡലത്തിന്റെ ചേലക്കര നിയമസഭാ മണ്ഡലത്തിന്റെയും വോട്ടെടുപ്പ് അവസാനിച്ചു. ചേലക്കരയിൽ, പോളിങ് 70% നും പിന്നിട്ടു, എന്നാൽ ചില ബൂത്തുകളിൽ 6 മണി കഴിഞ്ഞിട്ടും വോട്ടർമാരുടെ നീണ്ട നിര ഉണ്ടായതോടെ ടോക്കണ്‍ നല്‍കി. വയനാട്ടിൽ 63% പോളിംഗ് രേഖപ്പെടുത്തി, കഴിഞ്ഞ തവണയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവ് പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചേലക്കരയിലെ പോളിങ് മൂന്ന് മുന്നണികള്‍ക്കും വിജയ പ്രതീക്ഷ നല്‍കുന്നു. വയനാട്ടിലെ പോളിങ് കുറവ് ആണെങ്കിലും വിജയത്തെ ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. പ്രിയങ്ക Read More…
ഉപതെരഞ്ഞെടുപ്പ് ; കേരള സർവകലാശാലയിലെ ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി വെച്ചു
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ തിയറി, പ്രാക്ടിക്കൽ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. പുതുക്കിയ തീയതികൾ സർവകലാശാലയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല, എന്നാൽ മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നവംബർ 20-ന് പാലക്കാട് നിയോജക മണ്ഡലത്തിൽ പൊതുഅവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും അടക്കം ഈ അവധി ബാധകമാക്കും. മണ്ഡലത്തിനുള്ളിൽ വോട്ട് ഉള്ളവർക്കും മണ്ഡലത്തിന് പുറത്തുള്ള ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്കും വേതനത്തോടുകൂടിയ അവധി നൽകണമെന്നാണ് നിർദേശം.
വയനാടും ചേലക്കരയിലും ഇന്ന് ജനവിധി: എല്ലാ ബൂത്തുകളും ക്യാമറ നിരീക്ഷണത്തിൽ; ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ
തൃശൂർ: വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ വോട്ടര്‍മാര്‍ക്ക് അവരുടെ അവകാശം വിനിയോഗിക്കാൻകഴിയും. ചേലക്കരയിൽ 2,13,103 വോട്ടര്‍മാരും വയനാട്ടിൽ 14,71,742 വോട്ടര്‍മാരുമാണ് ഈ തെരഞ്ഞെടുപ്പിൽ പങ്കാളികളാകുന്നത്. എല്ലാ ബൂത്തുകളും ക്യാമറ നിരീക്ഷണത്തിലായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ്, വീഡിയോ രേഖപ്പെടുത്തൽ, പ്രത്യേക സുരക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യം എന്നിവ ഉറപ്പാക്കും. ഇതിനായി കര്‍ശന സുരക്ഷ ക്രമീകരണങ്ങളാണ് നടപ്പിലാക്കിയത്. ഓക്സിലറി ബൂത്തുകളും പ്രശ്നബാധിത ബൂത്തുകളും ഉള്‍പ്പെടെ Read More…
നെൽകർഷകർക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണം: സി കൃഷ്ണകുമാർ
പാലക്കാട് : നെല്ല് സംഭരണം വൈകുന്നതും സംഭരണ വില വർധിപ്പിക്കാത്തതും അടക്കം വിവിധ പ്രശ്നങ്ങളാൽ നട്ടം തിരിയുന്ന പാലക്കാട്ടെ കർഷകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പറഞ്ഞു.ഇടുക്കി, വയനാട് പാക്കേജ് പോലെ പാലക്കാട്ടെ കർഷകരുടെ പ്രശ്നങ്ങൾ നേരിടാനുതകുന്ന പാക്കേജ് ആണ് ആവശ്യം. കേന്ദ്രം സംഭരണ വില കൂട്ടുമ്പോഴും ആനുപാതികമായി കുറക്കുന്ന സംസ്ഥാന നീക്കം അപലപനീയമാണ്. കേന്ദ്ര വിഹിതം നേരിട്ട് കർഷകർക്ക് ലഭിക്കുകയെന്ന ദീർഘകാല ആവശ്യം യാഥാർത്ഥ്യമാക്കാനായി ഇടപെടുമെന്നും സി. കൃഷ്ണകുമാർ പറഞ്ഞു. പാലക്കാട് Read More…
ചേലക്കരയിൽ പരാജയഭീതി മൂലം CPM തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു – അഡ്വ കെ.കെ അനീഷ്കുമാർ
ചേലക്കര: പരാജയഭീതി മൂലം ചേലക്കരയിലെ തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നതായി ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ്കുമാർ ആരോപിച്ചു. പണം നൽകി വോട്ടർമാരെ സ്വാധീനിക്കാനല്ലാതെ തെരെഞ്ഞെടുപ്പിൻ്റെ തലേ ദിവസം കള്ളപ്പണം കൊണ്ടുവന്നത് എന്തിനാണെന്ന് സിപിഎം വ്യക്തമാക്കണം. പിടിച്ച 19.7 ലക്ഷം കൂടാതെ വൻതോതിൽ പണം സി പി എം ചേലക്കരയിൽ ഇറക്കിയിട്ടുണ്ട്. പണം കൊണ്ടു വന്ന ജയൻ എന്ന വ്യവസായി സിപിഎമ്മുകാരനും സിപിഎം നേതാവ് എം.ആർ മുരളിയുടെ സ്വന്തം ആളുമാണ്. ഇവരെ ഇരുവരെയും ചോദ്യം Read More…










