India International News Politics

ഇറാനിലേക്കുള്ള യാത്ര മാറ്റിവയ്ക്കാൻ ഇന്ത്യൻ പൗരന്മാർക്ക് നിർദേശം നൽകി എംബസി

ദുബായ്: ഇറാനിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളായ സാഹചര്യത്തിൽ, അവിടേക്കുള്ള യാത്ര തൽക്കാലം മാറ്റിവയ്ക്കാൻ ഇന്ത്യൻ പൗരന്മാരോട് ഇന്ത്യ നിർദേശിച്ചു. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ലഭ്യമായ വാണിജ്യ വിമാന സർവീസുകൾ ഉപയോഗപ്പെടുത്തി രാജ്യം വിടുന്നത് പരിഗണിക്കണമെന്നും ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ഇറാനിൽ സംഘർഷവസ്ഥ വർധിച്ചിട്ടുണ്ടെന്നും ഏത് നിമിഷവും പ്രശ്നങ്ങൾ ആരംഭിക്കാമെന്നും ടെഹ്റാനിലെ ഇന്ത്യൻ എംബസി ഞായറാഴ്ച പുറത്തിറക്കിയ പുതുക്കിയ യാത്രാ നിർദേശത്തിൽ ചൂണ്ടിക്കാട്ടി. ഇതിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിൽ Read More…

Business Economy International News

അമേരിക്കക്ക് വൻ തിരിച്ചടി നൽകി ഇറാൻ; ബഹ്റൈൻ, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ ഇറാൻ്റെ തിരിച്ചടി

ദുബായ്: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ചരക്കുകപ്പലിന് നേരെയുണ്ടായ ഇറാനിയൻ ആക്രമണത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ അമേരിക്ക ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വൻ ആക്രമണം നടത്തി. ആക്രമണത്തിൽ കണ്ടെയ്‌നർ കപ്പലിന് തീപിടിക്കുകയും ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ സൈന്യത്തിൻ്റെ സെൻട്രൽ കമാൻഡ് (CENTCOM) പുറത്തിറക്കിയ വിവരമനുസരിച്ച്, ഇറാനിലെ ഏകദേശം 140 കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. മിസൈൽ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, ആയുധശേഖരങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, മറ്റ് സൈനിക കേന്ദ്രങ്ങൾ എന്നിവയായിരുന്നു പ്രധാന Read More…

Business Economy International News Politics

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു. തെക്കന്‍ ലെബനോണില്‍ ഇന്ന് മുതല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇറാന്‍ സൈന്യം ഹോര്‍മുസ് കടലിടുക്ക് അടച്ചത്. അമേരിക്കയും ഇസ്രയേലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാണ് ഇറാൻ്റെ ആരോപണം. ഇനിയും ആക്രമണം നടത്തിയാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇറാൻ്റെ ഉന്നത സംയുക്ത സൈനിക കമാന്‍ഡായ ഖതം അല്‍ അന്‍ബിയ പറഞ്ഞു.

Business Economy India International News Politics

യുഎസ്-ഇറാൻ സമാധാന കരാർ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ധാരണയായി

107 ദിവസമായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ധാരണയായി എന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയും ഇറാനും സമാധാന കരാറിൽ എത്തിയെന്നും യുഎസ് പ്രസിഡൻ്റ് അറിയിച്ചു. കരാർ ജൂൺ 19ന് സ്വിറ്റ്സർലൻഡിൽ ഔപചാരികമായി ഒപ്പുവെക്കുമെന്നാണ് വിവരം. ലോക എണ്ണവിതരണത്തിൻ്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന നിർണായക സമുദ്രപാതയായ ഹോർമുസ് കടലിടുക്ക് വെള്ളിയാഴ്ച മുതൽ വീണ്ടും തുറക്കുമെന്നും ട്രംപ് വ്യക്തമാക്കി. കരാറിൻ്റെ ഭാഗമായി ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ അമേരിക്കൻ നാവിക ഉപരോധവും അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രഖ്യാപനത്തെ തുടർന്ന് ആഗോള Read More…

Economy International News Politics

ഇറാനെതിരായ പുതിയ സൈനിക ആക്രമണ ഭീഷണി പിൻവലിച്ചതായി ട്രംപ്

ഇറാനെതിരായ പുതിയ സൈനിക ആക്രമണ ഭീഷണി പിൻവലിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. യുദ്ധം ശക്തമാക്കുമെന്ന മുന്നറിയിപ്പ് നൽകിയതിന് മണിക്കൂറുകൾക്കുശേഷമാണ് ട്രംപിൻ്റെ പുതിയ പ്രഖ്യാപനം. സാമൂഹിക മാധ്യമത്തിലെ കുറിപ്പിലാണ് തീരുമാനം അറിയിച്ചത്. ഇറാനുമായി നടത്തിയ ചർച്ചകൾ ഫലം ചെയ്ത സാഹചര്യത്തിലാണ് ആക്രമണ ഭീഷണി പിൻവലിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. പ്രദേശത്തെ ദുർബലമായ വെടിനിർത്തൽ കരാർ നീട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിലും പുരോഗതിയുണ്ടായതായി അദ്ദേഹം അവകാശപ്പെട്ടു. അമേരിക്ക, ഇസ്രയേൽ, മറ്റ് പ്രാദേശിക സഖ്യരാജ്യങ്ങൾ എന്നിവരുമായി നടന്ന ചർച്ചകളിലെ പ്രധാന വിഷയങ്ങൾ Read More…

International News

യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾക്ക് പിന്നാലെ സൈനിക ശക്തി പുനർനിർമിച്ച് ഇറാൻ

യുഎസും ഇസ്രയേലും നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ തങ്ങളുടെ സൈനിക ശേഷി പ്രതീക്ഷിച്ചതിലും വേഗത്തിൽ പുനർനിർമിക്കുകയാണെന്ന് അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ. ഡ്രോൺ നിർമ്മാണം ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ഇറാൻ വീണ്ടും സജീവമാക്കിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏപ്രിലിൽ ആരംഭിച്ച ആറാഴ്ച നീണ്ട വെടിനിർത്തൽ കാലയളവിൽ ഇറാൻ സൈനിക വ്യവസായ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിൽ വലിയ പുരോഗതി കൈവരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ചില അമേരിക്കൻ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ആക്രമണങ്ങൾക്ക് മുൻപുണ്ടായിരുന്ന സൈനിക ശേഷിയുടെ വലിയൊരു ഭാഗം ആറുമാസത്തിനുള്ളിൽ തന്നെ ഇറാൻ വീണ്ടെടുക്കാനിടയുണ്ടെന്നാണ് Read More…

Business Economy International News

ഇറാൻ- അമേരിക്ക ചർച്ച ഇന്നും നടക്കും: ഹോർമുസ് തുറക്കാതെ കാര്യമില്ലെന്ന് അമേരിക്ക

പശ്ചിമേഷ്യൻ സംഘർഷങ്ങൾ അവസാനിപ്പിക്കാനായി അമേരിക്കയും ഇറാനും ഇസ്ലാമാബാദിൽ സമാധാന ചർച്ചകൾ ഇന്നും തുടരും. ഇന്നലെ നടന്ന ചർച്ച വിജയം കാണാത്തതിനെ തുടർന്നാണ് ഇന്നും ചർച്ച വെച്ചിരിക്കുന്നത്. ഇരുപക്ഷവും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായിട്ടില്ല എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇറാനെതിരെയുള്ള സൈനിക നടപടികള്‍ തുടരുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചത്. ഹോര്‍മുസ് കടലിടുക്ക് തുറന്നാൽ മാത്രമേ ചര്‍ച്ച വിജയിക്കൂ എന്നാണ് അമേരിക്കയുടെ പക്ഷം. ഇറാൻ അമേരിക്കയുടെ നിർദേശങ്ങൾ സ്വീകരിച്ചില്ലെങ്കിലും അമേരിക്ക തന്നെ യുദ്ധത്തിൽ വിജയിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് Read More…

International News

ഇറാനില്‍ അമേരിക്കന്‍ യുദ്ധവിമാനം തകര്‍ന്നു വീണു

അമേരിക്കന്‍ യുദ്ധവിമാനം ഇറാനില്‍ തകര്‍ന്നു വീണു. യുദ്ധവിമാനത്തിലെ പൈലറ്റായിരുന്ന സൈനികന്‍ വിമാനത്തില്‍ നിന്ന് സ്വയം ഇജക്ട് ചെയ്ത് വിമാനത്തില്‍ നിന്ന് ചാടുകയായിരുന്നു. ഈ സൈനികനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇറാന്‍ സൈനികര്‍ ഇതുവരെ സൈനികനെ പിടികൂടിയിട്ടില്ല. സൈനികനെ ജീവനോടെ തന്നെ പോലീസിന് കൈമാറണമെന്നാണ് ഇറാന്‍ സൈന്യം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇറാനിലെ പര്‍വ്വത പ്രദേശമായ കോഹ്കിലുയേ ആന്റ് ബോയര്‍-അഹമ്മദ് പ്രവിശ്യയിലാണ് സംഭവം നടന്നത്. പൈലറ്റിനെ കണ്ടെത്താനായി ഇറാന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ അമേരിക്കന്‍ ഹെലികോപ്റ്ററുകള്‍ തിരച്ചില്‍ നടത്തുന്നുണ്ടെന്നും വിവരങ്ങളുണ്ട്. സംഭവത്തെ കുറിച്ച് Read More…

India International

ഇറാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനം തകര്‍ത്ത് അമേരിക്ക

ഇറാനില്‍ നിന്നും ഇന്ത്യയിലേക്ക് പറക്കാനിരുന്ന വിമാനം തകര്‍ത്ത് അമേരിക്ക. ഇറാനിലെ മഷദ് അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന വിമാനത്തിന് നേരെയാണ് അമേരിക്കയുടെ ആക്രമണം ഉണ്ടായത്. മാനുഷിക സഹായം ലഭിക്കാനായി ഇന്ത്യയിലേക്ക് പറക്കാനിരുന്ന വിമാനമായിരുന്നു ആക്രമത്തില്‍പ്പെട്ടത്. മരുന്നും മെഡിക്കല്‍ സാധനങ്ങളും ശേഖരിക്കാനായി ഡല്‍ഹിയിലേക്ക് നാളെ പുലര്‍ച്ചെ 4ന് എത്തേണ്ട വിമാനമായിരുന്നു ഇത്. ഇറാനിലെ സ്വകാര്യ വിമാനക്കമ്പനിയായ മഹന്‍ എയറിന്റേതാണ് ഈ വിമാനം. അന്താരാഷ്ട്രാ നിയമങ്ങള്‍ക്ക് മേലെയുള്ള കടന്നുകയറ്റമാണ് ഈ ആക്രമണമെന്ന് ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതിയുടെ കാര്യാലയം അറിയിച്ചു. അമേരിക്ക നടത്തിയ Read More…

International News

അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാൻ

അമേരിക്കക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. കരയുദ്ധത്തിനാണ് നീക്കാമെങ്കിൽ അതിശക്തമായി തിരിച്ചടിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൽഫഘാരി അറിയിച്ചു. കരയുദ്ധത്തിന് അമേരിക്ക ശ്രമിക്കുകയാണെങ്കിൽ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് യുഎസ് സൈനികരെ ഭക്ഷണമാക്കാൻ ഇട്ടുകൊടുക്കുമെന്നാണ് സോൽഫഘാരി വീഡിയോ സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു. 3500 സൈനികരുമായി യുഎസിന്റെ പടക്കപ്പൽ യുഎസ്എസ് ട്രിപ്പോളി മധ്യപൂർവദേശത്തെത്തി എന്ന വാർത്തയ്ക്ക് പിറകെയാണ് ഇബ്രാഹിം സോൽഫഘാരിയുടെ പ്രതികരണം.