Kerala News

ഒന്നര വയസ്സുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസ്: അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം

കണ്ണൂർ: കണ്ണൂരിൽ ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് ജഡ്ജ് കെ എൻ പ്രശാന്ത് ആണ് ശിക്ഷ വിധിച്ചത്. കണ്ണൂർ തയ്യിലിലെ വിയാനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. ശരണ്യയുടെ ആൺ സുഹൃത്ത് വലിയന്നൂർ സ്വദേശി നിധിനെ കോടതി വെറുതെ വിട്ടിരുന്നു. 2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ ക്രൂരകൊലപാതകം നടന്നത്. കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുളള മകൻ വിയാനെ കടൽ തീരത്തെ Read More…

Kerala News

മരോട്ടിച്ചാൽ റിജു വധം കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും 3.10 ലക്ഷം രൂപ പിഴയും

തൃശ്ശൂർ: സ്വകാര്യ ബസിന്റെ സർവീസ് സമയത്തെ ചൊല്ലിയുണ്ടായ തർക്കം ക്രൂരമായ ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ച കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും മൊത്തം 3,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശ്ശൂർ ഒന്നാം അഡീഷണൽ ജില്ലാ & സെഷൻസ് ജഡ്ജി കെ. കമനീസ് ആണ് വിധി പ്രസ്താവിച്ചത്. കേസിലെ രണ്ടാം പ്രതിയായ മാന്ദാമംഗലം സ്വദേശി വെട്ടിക്കുഴിച്ചാലിൽ ഔസേപ്പ് മകൻ ഷെറി (കുഞ്ഞുമോൻ–36), ആറാം പ്രതിയായ മരോട്ടിച്ചാൽ സ്വദേശി ഇഞ്ചിപറമ്പിൽ ചന്ദ്രൻ മകൻ പ്രകാശൻ (38), ഏഴാം പ്രതിയായ Read More…

Court Kerala News

മരോട്ടിച്ചാൽ റിജു വധം കേസ് പ്രതികൾ കുറ്റക്കാർ

മരോട്ടിച്ചാൽ രാഗം ജംഗ്ഷനിൽ സഹോദരന്മാരായ റിജുവിനെയും ബിജുവിനെയും ക്രൂരമായി ആക്രമിച്ച കേസിൽ, ഒല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 2, 6, 7 പ്രതികൾ കുറ്റക്കാരാണെന്ന് തൃശൂർ ഒന്നാം നമ്പർ അഡീഷണൽ ജില്ലാ കോടതി വിധിച്ചു. ഷെറി (കുഞ്ഞുമോൻ), പ്രകാശൻ, അനൂപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2010-ൽ നടന്ന ഈ സംഭവത്തിൽ, ആക്രമണത്തിൽ റിജു കൊല്ലപ്പെടുകയും, സഹോദരനായ ബിജുവിന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. കല്ലൂർ–മരോട്ടിച്ചാൽ റൂട്ടിലെ സ്വകാര്യ ബസ് സർവീസുമായി ബന്ധപ്പെട്ട തർക്കമാണ് കേസിന്റെ തുടക്കം. Read More…

Kerala News

മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; ആണ്‍ സുഹൃത്ത് അറസ്റ്റില്‍; രാത്രി ഒരുമണിക്ക് ബൈക്കില്‍ പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: മലയാറ്റൂരില്‍ രണ്ടു ദിവസം മുമ്പ് കാണാതായ 19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചിത്രപ്രിയയുടെ സുഹൃത്ത് അലനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ അലനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. മദ്യലഹരിയില്‍ ഇയാള്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. രാവിലെ പത്ത് മണിക്കാണ് ചിത്രപ്രിയയുടെ പോസ്റ്റ്‌മോര്‍ട്ടം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു. അതിനിടെ ഞായറാഴ്ച രാത്രി ഒരുമണിക്ക് ചിത്രപ്രിയ സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളും പൊലീസിന് Read More…

Kerala News

മകളുടെ രാത്രിസഞ്ചാരത്തെ തുടര്‍ന്ന് കൊലപാതകം: അച്ഛന് പിന്നാലെ അമ്മയും അമ്മാവനും അറസ്റ്റില്‍

ആലപ്പുഴ: മാരാരിക്കുളം ഓമനപ്പുഴയില്‍ സ്വന്തം മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ ജോസ്മോന്‍ കഴിഞ്ഞദിവസം പിടിയിലായതിന് പിന്നാലെ, അമ്മ ജെസിയും അമ്മാവന്‍ അലോഷ്യസും ഇനി പൊലീസിന്റെ പിടിയിലായി. എയ്ഞ്ചല്‍ ജാസ്മിന് (26) എന്ന യുവതിയാണ് കുടുംബാംഗങ്ങളുടെ സംയുക്ത നീക്കത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. തൊട്ടടുത്ത് താമസിക്കുന്ന ആളുകള്‍ എയ്ഞ്ചലിന്റെ രാത്രിസഞ്ചാരത്തെ കുറിച്ച് മോശമായി സംസാരിച്ചതിനെത്തുടര്‍ന്ന്, ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞെത്തിയ ശേഷം അവളെ ശകാരിച്ച ജോസ്മോനും, തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തില്‍ എയ്ഞ്ചലിന്റെ കഴുത്തില്‍ തോര്‍ത്ത് ഉപയോഗിച്ച് ഞെരിച്ചുവെന്ന് പൊലീസ് Read More…

Kerala News

പാപ്പിനിശ്ശേരിയിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് പന്ത്രണ്ടുകാരി

കണ്ണൂർ: പാപ്പിനിശ്ശേരി പാറയ്ക്കലിൽ നാലുമാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ പന്ത്രണ്ടു വയസ്സുകാരിയെന്ന് പൊലീസ്. മരിച്ച കുട്ടിയുടെ സഹോദരന്റെ മകളാണ് പ്രതിയായ പന്ത്രണ്ടുകാരി.രാത്രിയിൽ അമ്മയുടെ സമീപത്തു കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിൽ ഇട്ടതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പന്ത്രണ്ടുകാരി പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് വിവരം. ആക്രി പെറുക്കി ഉപജീവനം നടത്തുന്ന തമിഴ്നാട് സ്വദേശികളായ മുത്തു- അക്കലമ്മ ദമ്പതികളുടെ നാലു പ്രായം പ്രായമുള്ള പെണ്‍കുഞ്ഞ് യാസികയാണ് മരിച്ചത്. ദമ്പതികളുടെ ആദ്യ കുഞ്ഞാണ് മരിച്ച യാസിക. ദമ്പതികള്‍ക്കൊപ്പം മുത്തുവിന്റെ സഹോദരന്റെ മക്കളായ Read More…

Kerala News

തിരുവനന്തപുരത്ത് കൂട്ടക്കൊല: യുവാവ് പെണ്‍സുഹൃത്തിനെയും സഹോദരനെയും ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിക്കൊന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച് തിരുവനന്തപുരത്ത് കൂട്ടക്കൊല. ഇരുപത്തിമൂന്നുകാരന്‍ അഞ്ച് പേരെ വെട്ടിക്കൊന്നു. പേരുമല സ്വദേശിയായ അസ്‌നാനാണ് കൂട്ടക്കൊലയ്ക്ക് പിന്നില്‍. പെണ്‍സുഹൃത്തിനെയും സ്വന്തം കുടുംബാംഗങ്ങളെയും ഉള്‍പ്പെടെയുള്ളവരെയാണ് യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത്. പിതാവിന്റെ മാതാവ് സൽമ ബീവി (88), സഹോദരൻ അഫ്സാൻ (13), പിതാവിന്റെ സഹോദരൻ ലത്തീഫ് (66) ഭാര്യ ഷാഹിദ (58), അഫാന്റെ പെൺസുഹൃത്ത് മക്കുന്നൂർ സ്വദേശിനി ഫാർസാന എന്നിവരാണ് മരിച്ചത്. മൂന്നിടങ്ങളിലായാണ് യുവാവ് ആക്രമണം അഴിച്ചുവിട്ടത്. വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനില്‍ എത്തി അസ്‌നാന്‍ തന്നെയാണ് കൊലപാതക വിവരം Read More…