Kerala News Politics

‘വീട്ടില്‍ പോയി ചോദിക്ക്’ പരാമര്‍ശം തെരഞ്ഞെടുപ്പില്‍ വിനയായി; പിണറായി വിജയനെതിരെ വിമര്‍ശനം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് പത്തനംതിട്ട ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം. പിണറായി വിജയന്റെ വീട്ടില്‍ പോയി ചോദിക്ക് എന്ന പരാമര്‍ശം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നും ഇത് ശരിയായ ശൈലിയല്ലെന്നും തിരുവല്ലയില്‍ നിന്നുള്ള പ്രതിനിധി ജില്ലാ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിലാണ് പിണറായി വിജയനെതിരെ വിമര്‍ശനം ഉണ്ടായത്. പിണറായി വിജയനെ വിമര്‍ശിച്ചതിനാല്‍ ഡിവൈഎഫ്‌ഐയില്‍നിന്ന് തന്നോട് കടക്ക് പുറത്ത് എന്ന് പറയരുതെന്നും പ്രതിനിധി അറിയിച്ചു. കഴിഞ്ഞ ദിവസം സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ Read More…

Health Kerala Medical News

നിപ പ്രതിരോധം കാര്യക്ഷമമല്ല: വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

ആരോഗ്യ വകുപ്പിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്ത്. നിപ ഗൗരവമായി കാണേണ്ട വിഷയമാണ്. അതിനെ അത്തരത്തില്‍ കൈകാര്യം ചെയ്യുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല എന്നും അത്യന്തം ശോചനീയമായ അവസ്ഥയാണ് നിലവിലുള്ളതെന്നും പിണറായി വിജയന്‍ ആരോപിച്ചു.‘ആരോഗ്യമന്ത്രി ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല. ആരോഗ്യമേഖല സജ്ജമാക്കണം. ശക്തമായ ഇടപെടല്‍ വേണം. മന്ത്രിമാര്‍ മെഡിക്കല്‍ ബിരുദദാരികള്‍ അല്ല, അത്യന്തം ശോചനീയമായ അവസ്ഥയാണുള്ളത്. മുമ്പ് എങ്ങനെ കൈകാര്യം ചെയ്തുവെന്നും പരിശോധിക്കണം.’ പിണറായി വിജയന്‍ പറഞ്ഞു.

Kerala News Politics

ഹൈക്കോടതി നിലപാട് പിണറായി വിജയൻ്റെ കരണത്തേറ്റ അടി: വി. മുരളീധരൻ

മാസപ്പടിക്കേസില്‍ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവ് സിപിഎമ്മിന്‍റെയും പിണറായി വിജയന്‍റെയും കരണത്തേറ്റ അടിയെന്ന് വി.മുരളീധരന്‍ എംഎല്‍.എ. അന്വേഷണം വീണയ്ക്കെതിരെയാണെന്നും പിണറായിക്കെതിരെ അല്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിടുകയായിരുന്നു. എന്ത് സേവനത്തിനാണ് കരിമണല്‍ കമ്പനി മാസം തോറും പണം നല്‍കിയതെന്ന് പറയാൻ വീണയ്ക്കോ സിപിഎമ്മിനോ സാധിച്ചിട്ടില്ല. മൂന്ന് ഹൈക്കോടതികളിൽ കേസ് തടസപ്പെടുത്താൻ ശ്രമം നടത്തി. കൈക്കൂലി കൊടുക്കുന്ന സിഎംആര്‍എല്‍ കമ്പനിയിലെ കെഎസ്ഐഡിസിയുടെ ഓഹരികള്‍ പിന്‍വലിക്കണം. Read More…

Kerala News Politics

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 12 പേരെ അറസ്റ്റ് ചെയ്തു

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാടകവീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിച്ച സംഭവത്തിൽ ഇതുവരെ 12 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കൂടുതൽ അറസ്റ്റ് ഉണ്ടാകാനിടയുണ്ടെന്നും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നേതാവ് ഐ പി ബിനു ഉൾപ്പെടെ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി രവാഡ എ ചന്ദ്രശേഖർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ആക്രമണത്തിൽ Read More…

Kerala News Politics

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിൽ ഇഡി റെയ്ഡ്

എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയുൾപ്പെടെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തി. സിഎംആർഎൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പിണറായി വിജയൻ്റെ മകൾ ടി വീണക്കെതിരായ അന്വേഷണത്തിൻ്റെ ഭാഗമായാണ് നടപടി. പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (PMLA) പ്രകാരമാണ് പരിശോധന നടന്നത്. തിരുവനന്തപുരത്തെ പിണറായി വിജയൻ്റെ വാടകവീടും കണ്ണൂരിലെ ഒരു കേന്ദ്രവും കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) കമ്പനിയിലെ പ്രധാന വ്യക്തികളുമായി ബന്ധപ്പെട്ട വീടുകളും ഉൾപ്പെടെ സംസ്ഥാനത്തെ 10 Read More…

Kerala News Politics

ഗണ്‍മാന്‍മാരുടെ രക്ഷാപ്രവര്‍ത്തനം: അഞ്ച് പൊലീസുകാരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യും

നവകേരോള യാത്രക്കിടെ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ മര്‍ദ്ദിച്ച കേസില്‍ ഉടന്‍ നടപടിയെടുക്കും. ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാനാണ് ഉത്തരവ്. ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ജീവനക്കാരന്‍ എസ് സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പോലീസുകാരായ അരുണ്‍, വിപിന്‍, ഷൈജു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്യുന്നത്. വധശ്രമം ഉള്‍പ്പെടുന്ന കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തുമെന്നാണ് ലഭിക്കുന്ന വിവരം. എഡിജിപി എം ആര്‍ അജിത് കുമാറിനോട് ഈ വിഷയത്തില്‍ വിശദീകരണം Read More…

Kerala News Politics

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് നീക്കണം: ആലപ്പുഴ ജില്ല സെക്രട്ടറിയേറ്റില്‍ പരാതി

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ പരാതി ഉയര്‍ന്നു. പിണറായി വിജയന് മാത്രം എന്താണ് ഇളവുകള്‍ നല്‍കുന്നതെന്നായിരുന്നു ഒരു പക്ഷം ചോദിച്ചത്. മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷനേതാവായപ്പോഴും പിണറായിക്ക് ഇളവുകള്‍ നല്‍കി എന്ന തരത്തിലാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയായ എം ഗോവിന്ദനെതിരെയും രൂക്ഷവിമര്‍ശനമുണ്ടായിട്ടുണ്ട് തളിപറമ്പ് നിയോജകമണ്ഡലത്തില്‍ എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ സിപിഐഎം സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയതിനെ കുറിച്ചാണ് വിമര്‍ശനമുണ്ടായത്. പികെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വമാണ് തളിപറമ്പിലെ തിരിച്ചടിക്ക് കാരണമായത്. വിമര്‍ശനങ്ങളുണ്ടായിട്ടും ഗോവിന്ദന്‍ Read More…

Kerala News Politics

ജനതയെ പരിഗണിക്കാത്ത, മറക്കുന്ന, ദാർഷ്ട്യത്തോടെ മുന്നോട്ടു പോകുന്ന സിപിഎം-ൻ്റെ പതനം തുടങ്ങി കഴിഞ്ഞു

സിപിഎം ജനകീയ ഫോറം പുറത്തിറക്കുന്ന പ്രത്യേക രാഷ്ട്രീയ പ്രസ്താവന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രം ത്യാഗങ്ങളുടെയും ജനകീയ പോരാട്ടങ്ങളുടെയും ചരിത്രമാണ്. ഏകാധിപത്യത്തിനും ജനദ്രോഹ നയങ്ങൾക്കുമെതിരെ തെരുവിൽ ചോരചിന്തി പൊരുതിയ സഖാക്കളുടെ ചോരയിലാണ് ഈ പാർട്ടി കെട്ടിപ്പടുത്തത്. എന്നാൽ ഇന്ന്, കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെയും ജനവികാരത്തെയും പൂർണ്ണമായി ചവിട്ടിമെതിച്ചുകൊണ്ട്, സ്വന്തം അണികളുടെയും ജനങ്ങളുടെയും കടുത്ത എതിർപ്പുകളെ പുച്ഛിച്ചുതള്ളി, പിണറായി വിജയൻ എന്ന സാമൂഹ്യ വഞ്ചകനെ വീണ്ടും പ്രതിപക്ഷ നേതാവായി അവരോധിച്ചിരിക്കുകയാണ്. നാട് മൊത്തം ഒരുപോലെ വിരൽ ചൂണ്ടി എതിർത്തിട്ടും, അണികളുടെ Read More…

Kerala Politics

പിണറായിസം: കേരളത്തെ തകർത്ത സ്വേച്ഛാധിപത്യത്തിന്റെയും കൊള്ളയുടെയും കറുത്ത ദശാബ്ദം

​കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത അധികാര കേന്ദ്രീകരണത്തിനും, അതിനേക്കാൾ ഭീകരമായ ജനദ്രോഹ നടപടികൾക്കും നേതൃത്വം നൽകിയ പിണറായി വിജയൻ എന്ന ഭരണാധികാരി ഒടുവിൽ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെട്ടിരിക്കുന്നു. ജനകീയതയുടെ മുഖംമൂടിയണിഞ്ഞ് അധികാരത്തിലേറുകയും, പിന്നീട് അധികാരത്തിന്റെ ഹുങ്കിൽ ജനങ്ങളെ വെല്ലുവിളിക്കുകയും ചെയ്ത ഒരു സ്വേച്ഛാധിപതിയുടെ പതനമാണ് രണ്ടാം പിണറായി സർക്കാരിന്റെ അന്ത്യത്തോടെ നാം കാണുന്നത്. സ്വന്തം പാർട്ടി അണികൾ പോലും ‘പിണറായി വേണ്ട’ എന്ന് പരസ്യമായി വിളിച്ചുപറയുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നത് ഇദ്ദേഹം നടപ്പിലാക്കിയ ജനവിരുദ്ധ നയങ്ങളുടെയും കുടുംബവാഴ്ചയുടെയും Read More…

Kerala News Politics

പ്രതിപക്ഷത്തെ പിണറായി വിജയന്‍ നയിക്കും

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കും. ഇതാദ്യമായാണ് പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നത്. തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥന സമിതിയിലാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. വിഡി സതീശനെ ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവായി പിണറായി വിജയനേയും സിപിഐഎം പ്രഖ്യാപിച്ചത്. ഇതോടെ നിയമസഭയില്‍ വിഡി സതീസനും പിണറായി വിജയനും വീണ്ടും കണ്ടുമുട്ടും.ഇത്തവണ കസേരയില്‍ മാറ്റമുണ്ട്. പ്രതിപക്ഷ നേതാവായി വിഡി സതീശന്‍ ഇത്രയും കാലം ഇരുന്ന സ്ഥാനത്തേക്കാണ് പിണറായി വിജയനെത്തുന്നത്. പത്ത് Read More…