International News Politics

ഇസ്ഫഹാന്‍ ഫാക്ടറിയില്‍ മിസൈല്‍ ആക്രമണം; 15 മരണം

മധ്യ ഇറാനിലെ ഇസ്ഫഹാന്‍ നഗരത്തിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. വ്യവസായിക മേഖലയിലാണ് ആക്രമണം ഉണ്ടായത്. ഫാക്ടറിക്കുള്ളില്‍ ജോലിയിലേര്‍പ്പെട്ടിരുന്നവരാണ് ആക്രമണത്തില്‍ മരണപ്പെട്ടതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് പിന്നീല്‍ യുഎസ്-ഇസ്രയേല്‍ സൈന്യങ്ങളാണെന്ന് അര്‍ദ്ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു.ഫെബ്രുവരി 28നാണ് യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണം ഇറാനു നേരെ ഉണ്ടായത്. ആക്രമണം ആരംഭിച്ചതിന് ശേഷം ഏകദേശം 1,444 പേരെങ്കിലും കൊല്ലപ്പെടുകയും, 18,500 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇറാന്‍ ആരോഗ്യ മന്ത്രാലയം Read More…

International News Politics Security Technology

മിസൈൽ–ഡ്രോൺ അവശിഷ്ടങ്ങൾ കണ്ടാൽ സമീപിക്കരുത്; ഫോട്ടോ എടുക്കരുത്: യുഎഇ ദുരന്തനിവാരണ അതോറിറ്റി

അബൂദബി: വ്യോമാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ നിലത്തേക്ക് വീഴുന്ന മിസൈൽ–ഡ്രോൺ അവശിഷ്ടങ്ങൾ കണ്ടാൽ പൊതുജനങ്ങൾ അതിന്റെ സമീപത്തേക്ക് പോകുകയോ സ്പർശിക്കുകയോ ചെയ്യരുതെന്ന് യുഎഇ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ഇത്തരം അവശിഷ്ടങ്ങൾ കണ്ടാൽ ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് മാറിനിൽക്കുകയും അടിയന്തര ഹോട്ട്‌ലൈനായ 999 വഴി അധികൃതരെ വിവരം അറിയിക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലാണ് നിർദേശം നൽകിയത്. ഇത്തരത്തിലുള്ള സംഭവങ്ങൾ കൈകാര്യം ചെയ്യേണ്ടത് പ്രത്യേക പരിശീലനം നേടിയ സംഘങ്ങളാണെന്നും Read More…

International News Politics

ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ മൈന്ലെയർ കപ്പലുകൾ മുക്കി; സംഘർഷം ശക്തം

മധ്യപൂർവേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമാകുന്നു. അമേരിക്കൻ സൈന്യം ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ നിരവധി കപ്പലുകൾ മുങ്ങിച്ചതായി യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചു. കടലിൽ മൈനുകൾ സ്ഥാപിക്കാൻ ഉപയോഗിക്കുന്ന 16 മൈന്ലെയർ കപ്പലുകൾ ഉൾപ്പെടെ നിരവധി കപ്പലുകളാണ് ആക്രമണത്തിൽ നശിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ ഇറാൻ മൈനുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്ന വിവരങ്ങൾ ലഭിച്ചതിനെത്തുടർന്നാണ് അമേരിക്കയുടെ നടപടി. ഇതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇറാനോട് കടുത്ത മുന്നറിയിപ്പ് Read More…

Business Economy India News

എൽപിജി സിലിണ്ടർ ക്ഷാമം: ഹോട്ടലുകളും റെസ്റ്റോറന്റുകളും പ്രതിസന്ധിയിൽ

മുംബൈ, ബെംഗളൂരു, കൊൽക്കത്ത ഉൾപ്പെടെ പല നഗരങ്ങളിലും വിതരണം തടസപ്പെട്ടു ഡൽഹി: രാജ്യത്തെ വിവിധ നഗരങ്ങളിൽ എൽപിജി സിലിണ്ടർ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ട്. വ്യാപാര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കമർഷ്യൽ എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറയുന്നതോടെ ഹോട്ടലുകളും റെസ്റ്റോറന്റുകളും പ്രതിസന്ധിയിലായിരിക്കുകയാണ്. ആവശ്യത്തിന് സിലിണ്ടറുകൾ ലഭിക്കാത്തതിനാൽ ചില ഭക്ഷണശാലകൾ താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചതായി ഹോട്ടൽ സംഘടനകൾ അറിയിച്ചു. മുംബൈ, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എൽപിജി വിതരണത്തിൽ അനിശ്ചിതത്വം തുടരുന്നതായാണ് റെസ്റ്റോറന്റ് അസോസിയേഷനുകൾ പറയുന്നത്. സാധാരണയായി Read More…

Politics

“ഇറാൻ സൈനിക നീക്കങ്ങളിൽ അമേരിക്ക പ്രാരംഭ ടൈംലൈനിനെക്കാൾ വളരെ മുന്നിൽ” – ട്രംപ്

ഇസ്രായേലിന്റെ ശക്തമായ ആക്രമണം തുടരുന്നു; ടർക്കി വ്യോമപരിധിയിൽ ഇറാൻ മിസൈൽ നാറ്റോ വെടിവെച്ചു തകർത്തു വാഷിംഗ്ടൺ: ഇറാനുമായി ബന്ധപ്പെട്ട സംഘർഷം ഉടൻ അവസാനിക്കാമെന്നു യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംന്പ് അവകാശപ്പെട്ടു. സൈനിക നീക്കങ്ങളിൽ അമേരിക്ക തന്റെ പ്രാരംഭ ടൈംലൈനിനെക്കാൾ വളരെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. ഫ്ലോറിഡയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ട്രംപ്, “ഞങ്ങൾ ഇതിനകം യുദ്ധത്തിൽ ജയിച്ചു. എന്നാൽ ഇനിയും മതിയായത്ര ജയിച്ചിട്ടില്ല,” എന്നായിരുന്നു പ്രതികരണം. ഇറാനിലെ പ്രധാന ലക്ഷ്യങ്ങൾ വേഗത്തിൽ തകർത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അവർ എല്ലാം Read More…

Economy India International Politics Security

പശ്ചിമേഷ്യയിലെ സംഘർഷം: സംവാദത്തിലൂടെയുള്ള പരിഹാരത്തിനാണ് ഇന്ത്യയുടെ പിന്തുണ — എസ്. ജയശങ്കർ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ശക്തമായി വ്യാപിച്ചു കൊണ്ടിരിക്കുന്ന സംഘർഷ സാഹചര്യത്തിൽ സംഘർഷം കുറയ്ക്കുകയും സംവാദവും നയതന്ത്രവും വഴി പ്രശ്നപരിഹാരം കണ്ടെത്തുകയും വേണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനികാക്രമണം നടത്തുകയും തുടർന്ന് ഇറാൻ തിരിച്ചടിയുമായി രംഗത്തെത്തുകയും ചെയ്തതോടെ മേഖലയിൽ സംഘർഷം ശക്തമായതായി അദ്ദേഹം പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയ്ക്ക് സമാധാനമാണ് പ്രധാനമെന്നും എല്ലാ പക്ഷങ്ങളും സംയമനം പാലിച്ച് സംഘർഷം കൂടുതൽ വഷളാകുന്നത് ഒഴിവാക്കണമെന്നും ജയശങ്കർ പറഞ്ഞു. മേഖലയിൽ Read More…

International

മിഡിൽ ഈസ്റ്റ് പ്രതിസന്ധി: 32,000-ത്തിലധികം അമേരിക്കൻ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിച്ചു

ന്യൂയോർക്ക്: മിഡിൽ ഈസ്റ്റിലെ സംഘർഷഭരിതമായ സാഹചര്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അമേരിക്കൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്ന ദൗത്യം വൻ വിജയമായി തുടരുകയാണെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് സെക്രട്ടറി ഡിലൻ ജോൺസൺ അറിയിച്ചു. ഫെബ്രുവരി 28 മുതൽ ആരംഭിച്ച തീവ്രമായ ഒഴിപ്പിക്കൽ നടപടികളിലൂടെ ഇതിനോടകം 32,000-ത്തിലധികം അമേരിക്കൻ പൗരന്മാർ യുഎസിൽ സുരക്ഷിതമായി തിരിച്ചെത്തിയതായി അദ്ദേഹം വ്യക്തമാക്കി. ഈ കണക്കുകൾക്ക് പുറമെ മറ്റ് രാജ്യങ്ങളിലേക്ക് താൽക്കാലികമായി മാറിയവരെയും ഇപ്പോഴും യാത്രാമധ്യേ ഉള്ളവരെയും ഉൾപ്പെടുത്തിയാൽ മടങ്ങിയെത്തിയവരുടെ എണ്ണം ഇനിയും വർധിക്കുമെന്ന് അധികൃതർ അറിയിച്ചു. Read More…

Business Economy India International Uncategorized

ഹോർമുസ് കടലിടുക്ക് പ്രതിസന്ധി: ആഗോള എണ്ണവില 100 ഡോളർ കടന്നു, വിപണികൾ ഇടിഞ്ഞു

പശ്ചിമേഷ്യയിലെ സംഘർഷം ശക്തമാകുന്നതിനിടെ ആഗോള എണ്ണവില നാല് വർഷത്തിനിടെ ആദ്യമായി 100 ഡോളർ കടന്നു. ഹോർമുസ് കടലിടുക്ക് വഴി എണ്ണവിതരണം തടസ്സപ്പെട്ടതും പശ്ചിമേഷ്യയിലെ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങൾ ഉൽപാദനം കുറച്ചതുമാണ് ക്രൂഡ് ഓയിൽ വില കുതിക്കാൻ പ്രധാന കാരണം. ബ്രെന്റ് ക്രൂഡ് എണ്ണവില ബാരലിന് 110 ഡോളറിലെത്തി. വെള്ളിയാഴ്ച 92 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ച ബ്രെന്റ് ക്രൂഡിന് 18.03 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. അതേസമയം, യു.എസ് എണ്ണയായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡിന്റെ വില Read More…

International News

യുഎസ്–ഇസ്രയേൽ ആക്രമണം രൂക്ഷം; ഇറാനിൽ മരണസംഖ്യ 550 കടന്നു

ടെഹ്‌റാൻ: ഇറാനെതിരെ യുഎസ്–ഇസ്രയേൽ സഖ്യം തുടരുന്ന സൈനിക നടപടികൾ രൂക്ഷമാകുന്നതിനിടെ മരണസംഖ്യ 550 കടന്നതായി റിപ്പോർട്ട്. ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ കണക്കുകൾ പ്രകാരം രണ്ട് ദിവസത്തിനിടെ 555 പേർ കൊല്ലപ്പെട്ടു. രാജ്യത്തെ 131 നഗരങ്ങൾ ഇതുവരെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും സൊസൈറ്റി അറിയിച്ചു. ദക്ഷിണ ഇറാനിലെ സ്കൂളിൽ നടന്ന വ്യോമാക്രമണത്തിൽ മാത്രം ഏകദേശം 180 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. വിവിധ നഗരങ്ങളിൽ വ്യോമാക്രമണങ്ങളും മിസൈൽ പ്രഹരങ്ങളും തുടരുമ്പോൾ, ഇറാൻ ശക്തമായ പ്രത്യാക്രമണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇസ്രയേൽ നടത്തിയ Read More…

India News

പശ്ചിമേഷ്യയിൽ സമാധാനത്തിനായി ഇന്ത്യയുടെ ഇടപെടൽ; നെതന്യാഹുവിനെയും യുഎഇ പ്രസിഡന്റിനെയും വിളിച്ച് മോദി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാനുമായി തുടരുന്ന സംഘർഷം രൂക്ഷമാകുന്നതിനിടെ, സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണിൽ ബന്ധപ്പെട്ട് ആശങ്ക അറിയിച്ചു. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും മോദി ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം വിലയിരുത്താൻ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗം ചേർന്നതിനു ശേഷമാണ് നെതന്യാഹുവുമായി പ്രധാനമന്ത്രി സംസാരിച്ചത്. പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കുമായി ഇന്ത്യയുടെ നിലപാട് വ്യക്തമായി മോദി ആവർത്തിച്ചു. അതേസമയം, യുഎഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ Read More…