Education India Medical News Politics

പരീക്ഷാ പരിഷ്‌കരണങ്ങൾക്ക് ഉന്നതതല ടാസ്‌ക് ഫോഴ്‌സ്: നന്തൻ നിലേകനിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്‌കരണങ്ങൾ നടപ്പാക്കുന്നതിനായി ഇൻഫോസിസ് സഹസ്ഥാപകൻ നന്തൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. എക്‌സ് (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. “ശ്രീ നന്തൻ നിലേകനിയുടെ നേതൃത്വത്തിൽ പരീക്ഷാ പരിഷ്‌കരണങ്ങൾക്കായുള്ള ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു,” എന്നാണ് പ്രധാനമന്ത്രി കുറിച്ചത്. രാജ്യത്തെ പരീക്ഷാ സംവിധാനത്തെ കൂടുതൽ സുതാര്യവും കാര്യക്ഷമവും വിശ്വാസ്യതയുള്ളതുമാക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കുകയാണ് ഈ ടാസ്‌ക് ഫോഴ്‌സിൻ്റെ പ്രധാന ലക്ഷ്യം. പരീക്ഷാ Read More…

Education India Medical News Politics

ധർമേന്ദ്ര പ്രധാൻ്റെ രാജി തുടക്കം മാത്രമെന്ന് ജെഎംഎം; ‘വിദ്യാർത്ഥികളുടെ വിജയം’ എന്ന് കോൺഗ്രസ്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ രാഷ്ട്രീയ പ്രതികരണങ്ങൾ ശക്തമായി. ഇതൊരു തുടക്കം മാത്രമാണെന്നും കേന്ദ്ര സർക്കാരിലെ കൂടുതൽ മന്ത്രിമാർക്ക് രാജിവെക്കേണ്ട സാഹചര്യം വരുമെന്നും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) ആരോപിച്ചു. അതേസമയം, രാജ്യത്തെ കോടിക്കണക്കിന് വിദ്യാർത്ഥികളുടെ വിജയമാണ് ഈ രാജിയെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഇതിനിടെ, ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (ജെപിഎസ്‌സി) പരീക്ഷയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

Education India Medical News Politics

വിദ്യാർത്ഥികളുടെ നീതിക്കായുള്ള ശബ്ധമായി മാറി രാഹുൽ ഗാന്ധി: മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു. വിദ്യാർത്ഥികളുടെ നീതിക്കായുള്ള പോരാട്ടത്തിൻ്റെ ശബ്ദമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഷിംലയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ സംഘടിപ്പിച്ച മെഴുകുതിരി പ്രതിഷേധ മാർച്ചിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളുടെ ഭാവിയെ ബാധിക്കുന്ന പരീക്ഷകളിൽ സുതാര്യതയും നീതിയും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്, സി.പി.ഐ(എം) പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്ത പ്രതിഷേധ മാർച്ചിൽ Read More…

Education India Kerala Medical News Politics

NEET വിഷയം: ധർമേന്ദ്ര പ്രാധാന് പറയാനുള്ളത്

കഴിഞ്ഞ 4 പതിറ്റാണ്ടിലേറെയായി ഞാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ പരിഷ്കരണത്തിനുമായി സമർപ്പിതനായി പ്രവർത്തിച്ചു. ശക്തവും ഉൾക്കൊള്ളുന്നതും ദീർഘദർശിയുമായ ഒരു വിദ്യാഭ്യാസ സംവിധാനമാണ് ശക്തമായ രാഷ്ട്രത്തിന്റെ അടിത്തറ എന്ന് ഞാൻ എന്നും വിശ്വസിച്ചിട്ടുണ്ട്. രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളെയും വികാരങ്ങളെയും ന്യായമായ പ്രതീക്ഷകളെയും ഞാൻ ആഴത്തിൽ ബഹുമാനിക്കുന്നു. ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നത് നമ്മുടെയെല്ലാം രാഷ്ട്രീയവും സാമൂഹികവുമായ ജീവിതത്തിന്റെ ധാർമ്മിക പ്രതിജ്ഞയാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ദീർഘദർശിയായ നേതൃത്വത്തിൽ രാഷ്ട്രത്തെ സേവിക്കാൻ എനിക്ക് ലഭിച്ച അവസരത്തിന് ഞാൻ പ്രധാനമന്ത്രിയോട് നന്ദി Read More…

Education Health India Medical News Politics

NEET: സർക്കാരിന്റെ പ്രതിബദ്ധത വിഷയമാകുമ്പോൾ

ഇപ്പൊ നമ്മുടെ മുന്നിൽ നടന്ന സംഭവവികാസങ്ങളിൽ നിന്ന് നമ്മുടെ നേതൃത്വം നന്നായി പാഠം ഉൾകൊള്ളേണ്ടതുണ്ട്. ഇല്ലെങ്കിൽ വലിയ അപകടം ആണ്. NEET വിഷയത്തിൽ ജാഗ്രത കുറവ് സംഭവിച്ചു എന്നത് സത്യം ആണ്. ഒരു വകുപ്പിന് കീഴിൽ ഒരു പ്രശ്നം സംഭവിച്ചാൽ അതിന്റെ ഗൗരവം വലുതാണെങ്കിൽ അത് ആരുടെ ശ്രദ്ധ കുറവാണെങ്കിലും ശരി ആ വകുപ്പ് നോക്കുന്ന മന്ത്രി രാജിവെച്ച് മാറി നിൽക്കുന്നത് തന്നെയാണ് ഏറ്റവും നല്ല മൂല്യബോധം ഉദ്ഘോഷിക്കുന്ന രാഷ്ട്രീയ നിലപാട്. അത് ഇവിടെ ചെയ്തില്ല. പകരം Read More…

Education India Medical News Politics Sports

ചോദ്യപേപ്പർ ചോർച്ച: വിദ്യാർത്ഥികളുടെ താൽപര്യത്തിന് മുൻഗണന നൽകണം; ശുഭ്മൻ ഗിൽ

ന്യൂഡൽഹി: രാജ്യത്ത് ആവർത്തിച്ച് നടക്കുന്ന പരീക്ഷാ ചോദ്യപേപ്പർ ചോർച്ചകൾക്കെതിരെ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധങ്ങൾക്കിടെ, ഓരോ വിദ്യാർത്ഥിയുടെയും മികച്ച താൽപര്യമാണ് എല്ലാ തീരുമാനങ്ങളുടെയും കേന്ദ്രബിന്ദുവാകേണ്ടതെന്ന് ഇന്ത്യൻ ടെസ്റ്റ്-ഏകദിന ടീം നായകൻ ശുഭ്മൻ ഗിൽ പറഞ്ഞു. വ്യാഴാഴ്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഗിൽ പ്രതികരിച്ചത്. വിദ്യാർത്ഥികളോട് കരുണയും പരസ്പര ബഹുമാനവും പുലർത്തണമെന്നും യുവതലമുറയുടെ ഭാവി സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. “ഒരു യുവ ഇന്ത്യൻ എന്ന നിലയിൽ, നമ്മുടെ തലമുറയ്ക്ക് പഠിക്കാനും സ്വപ്നം കാണാനും നാം ആഗ്രഹിക്കുന്ന ഭാവി രൂപപ്പെടുത്താനും Read More…

Health Kerala Medical News

പാർക്കിംഗ് ഫുൾ ആണ്, പക്ഷെ നമ്മൾ എങ്ങോട്ടാണ്?

ഈ കാണുന്നത് എറണാകുളത്തെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ട് ആണ്. ശ്വാസം വിടാൻ പോലും ഇടമില്ലാത്ത വിധം തിങ്ങിനിറഞ്ഞ വാഹനങ്ങൾ! ഇതൊരു വികസനത്തിൻ്റെ അടയാളമല്ല, മറിച്ച് മലയാളി എത്തിനിൽക്കുന്ന ഭീകരമായ ഒരു ആരോഗ്യപ്രതിസന്ധിയുടെ നേർചിത്രമാണ്. നമ്മുടെ തെരുവുകളിലേക്ക് ഒന്ന് കണ്ണോടിക്കുക. കൂണുപോലെ മുളച്ചുപൊങ്ങുന്ന പുത്തൻ ഭക്ഷണശാലകൾ, കൊഴുപ്പും ഉപ്പും മസാലകളും വാരിവിതറിയ വിഭവങ്ങൾ… ഇവയെ ‘അടിച്ചുപൊളി’ എന്ന് വിശേഷിപ്പിച്ചു പ്രമോട്ട് ചെയ്യുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്. രുചിക്ക് പിന്നാലെ പാഞ്ഞു വ്യായാമമില്ലാത്ത ഒരു തലമുറ Read More…

Health India Medical News

അമിതമായ ചൂഷണത്തിന് വിധേയമായി രാജ്യത്തെ 10.8 ശതമാനം ഭൂഗർഭജല യൂണിറ്റുകൾ

ന്യൂഡൽഹി: രാജ്യത്തെ ഭൂഗർഭജല വിഭവങ്ങളുടെ 10.8 ശതമാനം അസസ്മെൻ്റ് യൂണിറ്റുകളും അമിത ചൂഷണത്തിന് (Over-exploited) വിധേയമായതായി കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. അതേസമയം, കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യത്തെ ഭൂഗർഭജല ഉപയോഗത്തിൻ്റെ ആകെ സ്ഥിതിയിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ജൽശക്തി സഹമന്ത്രി രാജ് ഭൂഷൺ ചൗധരി രാജ്യസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്താകെ 6,762 ഭൂഗർഭജല വിഭവ അസസ്മെൻ്റ് യൂണിറ്റുകളാണ് (ബ്ലോക്കുകൾ, താലൂക്കുകൾ, മണ്ഡലങ്ങൾ) ഉള്ളത്. ഇതിൽ 730 യൂണിറ്റുകൾ (10.8 ശതമാനം) Read More…

Business Economy India Medical News Program

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ജിന്ദ്: ഹരിയാണയിലെ ജിന്ദിൽ നിന്ന് സോണിപട്ടിലേക്ക് സർവീസ് നടത്തുന്ന ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തിൻ്റെ റെയിൽവേ ചരിത്രത്തിലെ നാഴികക്കല്ലാണ് ഇതെന്നും ഹൈഡ്രജൻ റെയിൽ സാങ്കേതികവിദ്യയിൽ ഇന്ത്യ പുതിയ യുഗത്തിലേക്ക് കടന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹൈഡ്രജൻ ട്രെയിനിൻ്റെ പ്രവർത്തനം ആരംഭിച്ചതോടെ ഇന്ത്യ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളുടെ നിരയിലേക്കാണ് എത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സ്റ്റീം എൻജിനുകളിൽ നിന്ന് ഡീസൽ, ഇലക്ട്രിക് ട്രെയിനുകളിലേക്കും ഇപ്പോൾ Read More…

Education Health India International Medical News science Technology

മൊബൈൽ ഫോൺ ഉപയോഗം മസ്തിഷ്‌കാർബുദത്തിന് കാരണമാകില്ല; പുതിയ പഠനത്തിൽ തെളിവില്ല

ലണ്ടൻ: മൊബൈൽ ഫോൺ ഉപയോഗവും മസ്തിഷ്‌കാർബുദവും (ബ്രെയിൻ കാൻസർ) തമ്മിൽ ബന്ധമുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. വർഷങ്ങളായി നിലനിന്നിരുന്ന ആശങ്കകൾക്ക് ആശ്വാസം നൽകുന്നതാണ് പഠനഫലം. റേഡിയോ, വൈ-ഫൈ, സാറ്റ്ലൈറ്റ് നാവിഗേഷൻ, മൊബൈൽ ഫോൺ ആശയവിനിമയം എന്നിവ പ്രവർത്തിക്കുന്നത് റേഡിയോ തരംഗങ്ങളുൾപ്പെടെയുള്ള വൈദ്യുതകാന്തിക (Electromagnetic) തരംഗങ്ങളിലൂടെയാണ്. ഇവ കുറഞ്ഞ ഊർജമുള്ള, ദീർഘ തരംഗദൈർഘ്യമുള്ള നോൺ-അയോണൈസിങ് വികിരണ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. എക്‌സ്-റേ പോലുള്ള ഉയർന്ന ഊർജമുള്ള അയോണൈസിങ് വികിരണങ്ങൾ കാൻസറിന് കാരണമാകുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനാൽ, മൊബൈൽ Read More…