Kerala News Politics

തിരുവനന്തപുരത്ത് എൽഡിഎഫിനെ സഹായിക്കാൻ കെ.മുരളീധരൻ ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ

കോഴിക്കോട്: തിരുവനന്തപുരത്ത് എൽഡിഎഫിനെ സഹായിക്കാനാണ് കെ.മുരളീധരൻ ശ്രമിക്കുന്നതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി ജയിക്കാതിരിക്കാനാണ് യുഡിഎഫ് ഇപ്പോൾ കാണിക്കുന്ന ഉത്സാഹമെന്നും കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരളത്തിൽ പലയിടത്തും എൽഡിഎഫ്- യുഡിഎഫ് സഖ്യങ്ങളുണ്ട്. യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും രഹസ്യ സഖ്യത്തിലാണ്. പാലക്കാടും പന്തളവും നില നിർത്തി കൂടുതൽ നഗരസഭകൾ എൻഡിഎ പിടിച്ചെടുക്കും. തിരുവനന്തപുരത്ത് ബഹുഭൂരിപക്ഷം സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. കോഴിക്കോട് അന്തിമരൂപമായി കഴിഞ്ഞുവെന്നും സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം Read More…

Kerala News

കേരളത്തിലെ അതി ദരിദ്രരെ കാണണമെങ്കിൽ ഇടമലക്കുടിയിലേക്ക് ഒരു യാത്ര നടത്തണം എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭാസുരേന്ദ്രൻ

അതി ദരിദ്രർ ഇല്ല എന്ന് കാണിക്കാൻ മുഖ്യമന്ത്രി കോടികളുടെ പരസ്യം നൽകുകയാണ്. കേന്ദ്രം നൽകുന്ന ഫണ്ടുകൾ വക മാറ്റി കേരളത്തിനുമുന്നിൽ മേനി നടിക്കുകയാണ് കേരളത്തിലെ മുഖ്യമന്ത്രി കേരളത്തിലെ പാവപ്പെട്ടവരുടെ ഒറ്റുകാരനാണ് മുഖ്യമന്ത്രി. എത്ര കോടി സമ്പാദിച്ചാലും അനിൽ അംബാനി നെഞ്ചുപൊട്ടി കരയുന്ന പോലെ കേരളത്തിലെ മുഖ്യമന്ത്രിയും കരയേണ്ടി വരും.പിണറായി വിജയൻ ആണ് ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും പുറത്താക്കിയത് എന്തിനു വേണ്ടിയിട്ടാണ് ഇ.പി ജയരാജനെ പുറത്താക്കിയതെന്ന് വ്യക്തമാക്കണം. ജയരാജനെ മൂക്ക് കൊണ്ട് കോടതിയിൽ Read More…

Kerala News

ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനമായി നവംബർ 1 വികസിത കോർപ്പറേഷൻ സംഗമം സംഘടിപ്പിച്ചു

തൃശ്ശൂർ കോർപ്പറേഷൻ വികസിത സംഗമം ശ്രി ജേക്കബ് തോമസ് ഐപിഎസ്(Retd.) ഉദ്ഘാടനം ചെയ്തു . പതിറ്റാണ്ടുകളായി തുടരുന്ന ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഇടത്-വലത് മുന്നണികളുടെ ദുർഭരണം വികസനം മുരടിപ്പാണ് ഇതുവരെ ഉണ്ടായത് നമുക്ക് വേണ്ടത് യഥാർത്ഥ വികസനമാണ്. ആ ലക്ഷ്യത്തിലേക്ക് തൃശ്ശൂരിനെ നയിക്കാൻ വ്യക്തമായ വികസന കാഴ്ചപ്പാടോടെ മുന്നേറുന്ന ബിജെപിക്ക് മാത്രമേ സാധിക്കൂ. എന്ന് ജേക്കബ് തോമസ് പറഞ്ഞു. ബിജെപി തൃശ്ശൂർ കോർപ്പറേഷൻ പാർലമെന്റ് പാർട്ടി നേതാവ് വിനോദ് പൊള്ളാച്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി സിറ്റി ജില്ലാ Read More…

Kerala News Politics

കേരളത്തിൽ പട്ടിണി മരണങ്ങൾ  ഇല്ലാത്തതിന് കാരണം മോദി  സർക്കാർ: കെ.സുരേന്ദ്രൻ

കൊച്ചി: നരേന്ദ്രമോദി സർക്കാരുള്ളതു കൊണ്ടാണ് കേരളത്തിൽ പട്ടിണി മരണങ്ങളില്ലാത്തതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും നടത്തുന്നത് പിആർ പ്രചരണം മാത്രമാണെന്നും തൃപ്പൂണിത്തുറയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം സൗജന്യ റേഷൻ കൊടുക്കുന്നതും ശൗചാലയങ്ങൾ നിർമ്മിക്കുന്നതും ജൽജീൽവൻ  മിഷനിലൂടെ കുടിവെള്ളം വിതരണം ചെയ്യുന്നതും കേന്ദ്രസർക്കാരാണ്. പ്രധാനമന്ത്രി ആവാസ് യോജന  പദ്ധതിയിൽ ഏഴുലക്ഷം വീടുകളാണ് സംസ്ഥാനം വിഹിതം  കൊടുക്കാത്തത് കൊണ്ട് മാത്രം മുടങ്ങിക്കിടക്കുന്നത്. ഇങ്ങനെ നിരവധി  പദ്ധതികളാണ് സംസ്ഥാനവിഹിതം ഇല്ലാത്തത് കൊണ്ട് മുടങ്ങിക്കിടക്കുന്നത്.  അർബൻ പിഎംഎവൈ പദ്ധതിയിൽ സംസ്ഥാനം കരാർ പുതുക്കുന്നില്ല.  ജൽജീവൻമിഷൻ പദ്ധതിക്ക് സംസ്ഥാനം ഫണ്ട് നീക്കിവെക്കുന്നില്ല.  സംസ്ഥാനം സ്വന്തം ഖജനാവിൽ നിന്നും ആളുകളെ ദാരിദ്ര്യമുക്തമാക്കാൻ എന്താണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറയണം. സംസ്ഥാനം കണ്ടെത്തിയ 60,000ത്തിൽ വലിയ ഭാഗം സിപിഎമ്മുകാരാണ്. വീടുകളില്ലാതെ ടാർപോളിനുള്ളിൽ കിടക്കുന്ന  ആയിരങ്ങളാണ് കേരളത്തിലുള്ളത്. മറ്റ് സംസ്ഥാനങ്ങൾ ഇതുപോലത്തെ  തട്ടിപ്പ് പരിപാടി നടത്തുന്നില്ല. ഇന്ത്യയിൽ അതിദാരിദ്ര്യം മറികടക്കാൻ വലിയ  ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്. സമ്പൂ‌ർണ വൈദ്യുതീകരണ സംസ്ഥാനം എന്ന്  പറയുന്നത് പോലത്തെ വ്യാജപ്രചരണമാണ് അതിദാരിദ്ര്യത്തിൻറെ കാര്യത്തിലും  നടക്കുന്നത്. അ‌ഞ്ചുലക്ഷം രൂപയാണ് മോദി സർക്കാർ ആയുഷ്മാൻ ഭാരത് ഇൻഷൂറൻസ് പദ്ധതിയിലൂടെ  നൽകുന്നത്. കേരളത്തിൽ അത് നൽകാതിരിക്കാനാണ് പിണറായി  സർക്കാർ ശ്രമിക്കുന്നത്.  പിഎം ശ്രീയിൽ നിലപാട് മാറ്റിയ വിദ്യാഭ്യാസമന്ത്രിയാണ് എസ്എസ്കെ ഫണ്ട് കിട്ടിയില്ലെങ്കിൽ അതിനെ പറ്റി പറയേണ്ടതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹംപറഞ്ഞു. പിഎം ശ്രീ പഠിക്കാൻ ഏഴുപേരെ വെച്ചത് തലതിരിഞ്ഞ  സമീപനമാണ്. തദ്ദേശതിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Kerala News Politics

സർക്കാർ നടപടി ആത്മഹത്യപരം: കെ.സുരേന്ദ്രൻ

പിഎം ശ്രീ ഉടമ്പടിയിൽ നിന്നും പിന്മാറാനുള്ള സംസ്ഥാന സർക്കാരിൻറെ തീരുമാനം ആത്മഹത്യാപരമാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിഎം ശ്രീയിൽ അപാകതകളൊന്നുമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി തുറന്നു പറഞ്ഞതാണ്. എളുപ്പത്തിൽ പിന്മാറാൻ സംസ്ഥാനത്തിന് കഴിയില്ല. ഏകപക്ഷീയമായി സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാവില്ല. എംഒയു പ്രകാരമുള്ള കാര്യങ്ങൾ പരിഗണിക്കേണ്ടി വരും. സിപിഐ പിണങ്ങിയെന്ന പേരിൽ കേന്ദ്രത്തിൻറെ അടുത്ത് പോയി കരാറിൽ നിന്നും പിന്മാറാൻ പിണറായി വിജയന് സാധിക്കില്ല. കേരളത്തിലെ കുട്ടികൾക്ക് ലഭിക്കുന്ന ആനുകൂല്ല്യങ്ങൾ നിഷേധിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്. സംസ്ഥാന സർക്കാരിൻറെ വിശ്വാസത നഷ്ടപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ സമൂഹത്തോടും പൊതുജനങ്ങളോടും സർക്കാർ മാപ്പ് പറയണം.സിപിഐയുടെ ദുർവാശി നാടിന് ദോഷം ചെയ്യുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Kerala News

യുവമോർച്ച സംസ്ഥാന വനിതാ നേതൃയോഗം തൃശൂരിൽ നടന്നു; സംസ്ഥാന അധ്യക്ഷൻ മനുപ്രസാദ് ഉദ്ഘാടനം ചെയ്തു

യുവമോർച്ച സംസ്ഥാന വനിതാ നേതൃയോഗം ബിജെപി തൃശ്ശൂർ നമോ ഭവനിൽ വെച്ച് നടന്നു. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ ശ്രീ മനുപ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു.യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രുതി,അധീന ഭാരതി, യുവമോർച്ച തൃശൂർ ജില്ലാ പ്രസിഡന്റ് മനു പള്ളത്ത്,ജില്ലാ വൈസ് പ്രസിഡണ്ട് അഞ്ജലി തുടങ്ങിയവർ സംസാരിച്ചു .

Kerala News Politics

ദേശീയ വിദ്യാഭ്യാസനയം: ബിജെപി  നിലപാട് ശരിയായിരുന്നെന്ന്  സംസ്ഥാന സർക്കാരും അംഗീകരിച്ചു:  കെ.സുരേന്ദ്രൻ

കോഴിക്കോട്: ദേശീയ വിദ്യാഭ്യാസനയത്തിൽ ഇപ്പോൾ കേരളം ശരിയായ നിലപാട് സ്വീകരിച്ചിരിക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിയുടെ നിലപാട് ശരിയായിരുന്നെന്ന് സംസ്ഥാന സർക്കാരും  കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും അംഗീകരിച്ചുവെന്നും കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ  അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വർഷക്കാലം എൻഇപിയുടെ ഭാഗമായുള്ള ന്യൂതനമായ പദ്ധതികൾ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികൾക്ക് ലഭിച്ചില്ല. ഇനിയെങ്കിലും സമയം  വൈകിച്ച് കുട്ടികളെ ബുദ്ധിമുട്ടിക്കാതെ ഈ അദ്ധ്യയനവർഷം തന്നെ എൻഇപി  നടപ്പാക്കാൻ സർക്കാർ ശ്രമിക്കണം. അനാവശ്യമായ വിവാദമുണ്ടാക്കി ജനങ്ങളെ  തെറ്റിദ്ധരിപ്പിച്ച ഇടതുപക്ഷമാണ് ഇപ്പോഴുള്ള വിവാദങ്ങളുടെ ഉത്തരവാദി.  വിദ്യാഭ്യാസമന്ത്രി ദേശീയ വിദ്യാഭ്യാസനയത്തിൽ ഒരു തെറ്റുമില്ലെന്നും ഞാൻ  മാറിയെന്നും പറയുന്നത് സ്വാഗതാർഹമാണ്. ഇത്രയും കാലം തടഞ്ഞുവെച്ചതിന്  ജനങ്ങളോട് മാപ്പ് പറയാനും ശിവൻകുട്ടി തയ്യാറാവണം. പിഎം ശ്രീ പദ്ധതി  നടപ്പാക്കുന്നത് കാശ് വാങ്ങാൻ മാത്രമാണെന്നും നയങ്ങൾ നടപ്പാക്കില്ലെന്നുമുള്ള  സിപിഎം വാദം പരിഹാസ്യമാണ്. കേന്ദ്രസർക്കാർ പറയുന്നതെല്ലാം ഇവിടെയും  നടക്കും. കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പിഎം ശ്രീ  നടപ്പാക്കിയതാണ്. കേരളത്തിൽകോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.  കേരളം ഈ രാജ്യത്തിൻറെ ഭാഗം തന്നെയാണെന്ന് എല്ലാവരും മനസിലാക്കണം.  കരിക്കുലം പരിഷ്ക്കരണത്തിൽ കേന്ദ്രത്തിനും ഇടപെടാം. വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിലുള്ളതാണ്.  കേന്ദ്രത്തിനും സംസ്ഥാനത്തിനും വിദ്യാഭ്യാസകാര്യത്തിൽ  ഇടപെടാം. കോൺഗ്രസ് തമസ്ക്കരിച്ച ചരിത്രം മോദി സർക്കാർ പഠിപ്പിക്കും. വീർ സവർക്കറെയും ഡോക്ടർ ഹെഡ്ഗവാറിനെയും പണ്ഡിറ്റ് ദീൻദയാലിനെയും പറ്റിയെല്ലാം കുട്ടികൾ പഠിക്കട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു.   സിപിഐയെ പോലെ നിലപാടില്ലാത്ത വേറൊരുപാർട്ടി രാജ്യത്തില്ല. സിപിഐ  കുരയ്ക്കും പക്ഷെ കടിക്കില്ല. ബിനോയ് വിശ്വം പറഞ്ഞതൊന്നും ഇതുവരെ നടന്നിട്ടില്ല. മാവോയിസ്റ്റ് വേട്ട നടപ്പാകില്ലെന്നാണ് സിപിഐ പറഞ്ഞത്. അതൊന്നും  നടന്നില്ല. റേഷൻ പരിഷ്ക്കരണത്തെ എതിർത്തവരാണ് സിപിഐ. അവരുടെ മന്ത്രി ഭരിക്കുന്ന വകുപ്പ് തന്നെ വൺ ഇന്ത്യ വൺ റേഷൻ കാർഡ് നടപ്പാക്കി. ബിനോയ് വിശ്വം പറഞ്ഞാൽ ഒരു സിപിഐ മന്ത്രി പോലും രാജിവെക്കില്ല.  ആയുഷ്മാൻ ആരോഗ്യ മന്ദിർ പദ്ധതിനടപ്പാക്കില്ലെന്ന് പറഞ്ഞവർ അത് നടപ്പാക്കി.  പൗരത്വ രജിസ്റ്ററും കേരളത്തിൽ നടപ്പായിരിക്കുകയാണ്. കേന്ദ്രസർക്കാർ എന്ത്  തീരുമാനിച്ചാലും അത് കേരളത്തിലും നടപ്പാക്കും. എസ്ഐആറും കേരളത്തിൽ  നടപ്പിലാക്കും.2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ എസ്ഐആർ  കേരളത്തിലും നടപ്പാക്കും. വഖഫ് നിയമംഅംഗീകരിക്കില്ലെന്ന് പറഞ്ഞ് ഭരണ- പ്രതിപക്ഷം പാസാക്കിയ പ്രമേയമെല്ലാം മേശയിൽ വെച്ചാൽ മതിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Kerala News

ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ്  വൈകിച്ചത് വമ്പൻ സ്രാവുകളെ  രക്ഷിക്കാൻ: കെ.സുരേന്ദ്രൻ

ഉണ്ണികൃഷ്ണൻപോറ്റിയുടെ അറസ്റ്റ് വൈകിപ്പിച്ചത് വമ്പൻ സ്രാവുകളെ രക്ഷിക്കാനാണന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷ കെ.സുരേന്ദ്രൻ. മുൻദേവസ്വം കമ്മീഷണറെയും മുൻ ദേവസ്വം പ്രസിഡൻറിനെയും  ഒരുപക്ഷെ സർക്കാർ അന്വേഷണപരിധിയിൽ കൊണ്ടുവന്നേക്കും. അതിനപ്പുറം ഒന്നുംസംഭവിക്കില്ലെന്നും തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എ.പദ്മകുമാർ അറിഞ്ഞു കൊണ്ടാണ് ഇതെല്ലാം നടന്നത്. എൻ.വാസു എല്ലാത്തിനും  ഒത്താശ ചെയ്തു. ഇതെല്ലാം അന്വേഷണ ഉദ്യോഗസ്ഥൻമാർക്കറിയാം. സിപിഎമ്മിൻറെ  ഉന്നത നേതാക്കൾ അറിയാതെ ഇതൊന്നും നടക്കില്ല. സിപിഎമ്മിൻറെ  സംഘടനാരീതി എല്ലാവർക്കും അറിയാം. കേരളത്തിലെ ക്ഷേത്രങ്ങൾ  കൊള്ളയടിക്കാനുള്ള ആസൂത്രിതമായ ശ്രമം ആ കാലത്ത് നടന്നിട്ടുണ്ട്.  അന്വേഷണസംഘത്തിന് പുല്ലുവിലയാണ് ഇപ്പോഴും ദേവസ്വംബോർഡ് കൽപ്പിക്കുന്നത്. ഇന്നലെ ശബരിമലയിൽ സ്വർണപാളി സ്ഥാപിച്ചത് ഇതിൻറെ തെളിവാണ്. എത്ര സ്വർണം നഷ്ടപ്പെട്ടുവെന്ന്  സർക്കാരിന് ധാരണയില്ല. ഇപ്പോൾ ധൃതിപെട്ട് ഇതെല്ലാം നടത്തുന്നത് ആരെ  രക്ഷിക്കാനാണ്? ഹൈക്കോടതി അറിയാതെ ദേവസ്വംബോർഡ് എങ്ങനെയാണ്  സ്വർണപാളി വെക്കുന്നത്? ഉന്നതരിലേക്ക് പോവാതിരിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.  ടിപ്പു സുൽത്താൻ പരസ്യമായാണ് കേരളത്തിലെ ക്ഷേത്രങ്ങൾ കൊള്ളയടിച്ചത്.  പിണറായി വിജയൻ തൻറെ അനുയായികളെ വെച്ച് ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നു.  ശബരിമലയിൽ നിന്നും മാത്രമല്ല കേരളത്തിലെ പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളിൽ നിന്നും സ്വർണം കവർന്നിട്ടുണ്ട്. ഹൈക്കോടതിയെ  കബളിപ്പിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഗൂഢാലോചനയിൽ  ആരൊക്കെ പങ്കാളികളായി എന്നത് അന്വേഷിക്കാൻ സർക്കാരിന് താത്പര്യമില്ല.  അടിയന്തരമായി കേസ് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ  സംസ്ഥാന സർക്കാർ തയ്യാറാവണം. വിശ്വാസികളുടെ വികാരം മാനിക്കാൻ  സർക്കാർ  തയ്യാറാവണം. ഇൻഡി മുന്നണി നേതാവായ വിഡി സതീശൻ പോലും കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറണമെന്ന്  ആവശ്യപ്പെട്ടിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. വോട്ട്ബാങ്കിന് വേണ്ടി വിദ്യാഭ്യാസമന്ത്രി ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ്  പറയുന്നത്. മുമ്പുള്ള കോടതിവിധികൾ ശിവൻകുട്ടി പരിശോധിക്കണം.  യൂണിഫോം തീരുമാനിക്കേണ്ടത് സ്കൂളുകളാണെന്ന് കോടതി പറ‌ഞ്ഞിട്ടുണ്ട്.  ഹിജാബ് വിഷയം ഉയർത്തിക്കൊണ്ടു വരുന്നത് മതഭീകരവാദ സംഘടനകളാണ്.  ക്രിസ്ത്യൻ മാനേജ്മെൻറുകളും മറ്റ് സ്വകാര്യ മാനേജുമെൻറുകളും നടത്തുന്ന  സ്കൂളുകളിൽ പോയി ഹിജാബ് ധരിക്കണമെന്നും നമാസ് നടത്തണമെന്നും പറയുന്നതിന് പിന്നിൽ അത്ര നല്ല ഉദ്ദേശമല്ല. കേരളത്തിൽ അസ്വസ്ഥതകളുണ്ടാക്കി സമൂഹത്തെ  ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന മതഭീകരവാദികളാണ് ഇതിന് പിന്നിൽ മുസ്ലിംലീഗ്  അടക്കമുള്ള പാർട്ടികൾ തീവ്രനിലപാട് സ്വീകരിക്കുകയാണ്. ഹൈബി ഈഡൻറെ  നിലപാട് ലജ്ജാകരമാണ്. പോപ്പുലർഫ്രണ്ടിന് മുമ്പിൽ ദയനായമായി  മുട്ടുമടക്കുകയാണ് കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Kerala News

കർഷകമോർച്ച തൃശൂർ സിറ്റി ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നേതൃത്വ ശില്പശാല തൃശൂർ നമോ ഭവനിൽ നടന്നു

കർഷക മോർച്ച തൃശൂർ സിറ്റി ജില്ല പ്രസിഡണ്ട് എ ജി രാജേഷ് അധ്യക്ഷത വഹിച്ച ശില്‌പശാല കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം വി രഞ്ജിത്ത് ഉൽഘാടനം ചെയ്തു. ബി ജെ പി തൃശൂർ സിറ്റി ജില്ല അധ്യക്ഷൻ ജസ്റ്റിൻ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി കർഷക മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ രവീന്ദ്രൻ ചക്കുത്ത് വിഷയാവതരണം നടത്തി സംസ്ഥാന വൈസ് പ്രസിഡണ്ട് സജീവൻ അമ്പാടത്ത് , ബിജെപി സിറ്റി ജില്ലാ വൈസ് പ്രസിഡണ്ട് സുധീഷ് മോനോത്ത്പറമ്പിൽ കർഷകമോർച്ച Read More…

Kerala News

തൃശ്ശൂരിന്റെ വികസനം ബിജെപിയുടെ ഗ്യാരന്റി എന്ന മുദ്രാവാക്യമുയർത്തി ബിജെപി തൃശ്ശൂർ കോർപ്പറേഷനിലേക്ക് വികസന മുന്നേറ്റ യാത്ര നടത്തി

തൃശ്ശൂരിന്റെ വികസനം ബിജെപിയുടെ ഗ്യാരന്റി എന്ന മുദ്രാവാക്യമുയർത്തി ബിജെപി തൃശ്ശൂർ കോർപ്പറേഷനിലേക്ക് വികസന മുന്നേറ്റ യാത്ര നടത്തി. തൃശ്ശൂർ കോർപ്പറേഷന്റെ ഭരണ മുരടിപ്പും സംസ്ഥാന സർക്കാരിന്റെ അഴിമതിഭരണവും തുറന്നു കാട്ടിയാണ് ബിജെപിയുടെ വികസന മുന്നേറ്റ യാത്രകൾ കടന്നു പോയത്. ആയിരക്കണക്കിന് പ്രവർത്തകരാണ് യാത്രയുടെ ഭാഗമായി പങ്കെടുത്തത് തൃശ്ശൂർ കോർപ്പറേഷനിലെ 56 വാർഡുകൾ ബിജെപിയുടെ ജില്ലയിലെ മുതിർന്ന നാല് നേതാക്കൾ ഓരോ വാർഡുകളിലൂടെയും കയറിയിറങ്ങിയാണ് ബിജെപിയുടെ വികസന മുന്നേറ്റ യാത്ര നടത്തിയത് സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ.ബി. ഗോപാലകൃഷ്ണൻ വില്ലടത്തു Read More…