ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സ്വകാര്യ ഭ്രമണപഥ വിക്ഷേപണ റോക്കറ്റായ വിക്രം-1 വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെ സ്കൈറൂട്ട് എയ്റോസ്പേസ് ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ നിർണായക നാഴികക്കല്ലാണ് ഈ നേട്ടമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വിക്ഷേപണത്തിന് ശേഷം സ്കൈറൂട്ട് എയ്റോസ്പേസ് സംഘവുമായി സംസാരിച്ച പ്രധാനമന്ത്രി, രാജ്യത്തിൻ്റെ ബഹിരാകാശ മേഖലയിൽ സ്വകാര്യ മേഖലയിലെ വർധിച്ചുവരുന്ന പങ്കാളിത്തം പുതിയ സാധ്യതകൾ തുറക്കുകയും നവീകരണത്തിന് വേഗം പകരുകയും ചെയ്യുന്നുവെന്ന് പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ രംഗത്തിൻ്റെ വളർച്ചയ്ക്കും സാങ്കേതിക മികവിനും Read More…
Technology
ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് ‘വിക്രം-1’ വിക്ഷേപണം ഇന്ന്
ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ വിക്ഷേപണ വാഹനമായ ‘വിക്രം-1’ ഇന്ന് രാവിലെ 11.30ന് വിക്ഷേപിക്കും. സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്കൈറൂട്ട് എയ്റോസ്പേസ് വികസിപ്പിച്ച നാലുഘട്ട റോക്കറ്റാണിത്. വേഗത്തിലും ആവശ്യാനുസൃതമായും ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുന്നതിനാണ് വിക്രം-1 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് നിർണായക നാഴികക്കല്ലായാണ് ഈ ദൗത്യത്തെ വിലയിരുത്തപ്പെടുക. രാജ്യത്തെ യുവജനങ്ങളുടെ കഴിവും നിശ്ചയദാർഢ്യവും സംരംഭകത്വ മനോഭാവവും ഈ ദൗത്യം പ്രതിഫലിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. Read More…
മൊബൈൽ ഫോൺ ഉപയോഗം മസ്തിഷ്‌കാർബുദത്തിന് കാരണമാകില്ല; പുതിയ പഠനത്തിൽ തെളിവില്ല
ലണ്ടൻ: മൊബൈൽ ഫോൺ ഉപയോഗവും മസ്തിഷ്‌കാർബുദവും (ബ്രെയിൻ കാൻസർ) തമ്മിൽ ബന്ധമുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. വർഷങ്ങളായി നിലനിന്നിരുന്ന ആശങ്കകൾക്ക് ആശ്വാസം നൽകുന്നതാണ് പഠനഫലം. റേഡിയോ, വൈ-ഫൈ, സാറ്റ്ലൈറ്റ് നാവിഗേഷൻ, മൊബൈൽ ഫോൺ ആശയവിനിമയം എന്നിവ പ്രവർത്തിക്കുന്നത് റേഡിയോ തരംഗങ്ങളുൾപ്പെടെയുള്ള വൈദ്യുതകാന്തിക (Electromagnetic) തരംഗങ്ങളിലൂടെയാണ്. ഇവ കുറഞ്ഞ ഊർജമുള്ള, ദീർഘ തരംഗദൈർഘ്യമുള്ള നോൺ-അയോണൈസിങ് വികിരണ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. എക്‌സ്-റേ പോലുള്ള ഉയർന്ന ഊർജമുള്ള അയോണൈസിങ് വികിരണങ്ങൾ കാൻസറിന് കാരണമാകുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനാൽ, മൊബൈൽ Read More…
ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി
മെൽബൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യ–ഓസ്ട്രേലിയ ബന്ധം കഴിഞ്ഞ ഒരു ദശകത്തിനിടെ വിവിധ മേഖലകളിൽ ശക്തിപ്പെട്ടതായി മോദി പറഞ്ഞു. വ്യാപാരം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിലെ സഹകരണം ഊർജിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റൽ വിപ്ലവം, സെമികണ്ടക്ടർ, സ്മാർട്ട്ഫോൺ നിർമ്മാണം, പ്രതിരോധ കയറ്റുമതി തുടങ്ങിയ മേഖലകളിൽ ഇന്ത്യ കൈവരിച്ച പുരോഗതി എടുത്തുപറഞ്ഞ മോദി, Read More…
രാജസ്ഥാനിൽ ₹1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ബലോത്ര: രാജസ്ഥാനിലെ ബലോത്രയിൽ ഏകദേശം ₹1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് രാഷ്ട്രത്തിന് സമർപ്പിച്ചു. ഇതിനു പുറമെ പുതിയ പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തിട്ടുണ്ട്.. വ്യോമയാനം, ഊർജം, ഗതാഗത-കണക്റ്റിവിറ്റി മേഖലകളിലായാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. കൂടാതെ രാജസ്ഥാൻ റിഫൈനറി രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു അദ്ദേഹം. ഇതിനുശേഷം ജോധ്പൂർ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ഉദ്ഘാടനവും അദ്ദേഹം നടത്തി. രാജസ്ഥാനിലെ ജയ്പുർ മെട്രോ വിപുലീകരണവും ഷേഖാവതി മേഖലയിലേക്കുള്ള കുടിവെള്ള പദ്ധതിയും ഉദ്ഘാടനം ചെയ്ത പദ്ധതികളിൽ Read More…
സാനന്ദിൽ സി.ജി. സെമി ഒസാറ്റ് കേന്ദ്രം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
സാനന്ദ്: ഗുജറാത്തിലെ സാനന്ദിൽ സി.ജി. സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (ഒസാറ്റ്) കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ സെമികണ്ടക്ടർ നിർമ്മാണത്തിൻ്റെയും ഭാവി സാങ്കേതികവിദ്യകളുടെയും ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് പുതിയ കേന്ദ്രം കൂടുതൽ കരുത്തേകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിൻ്റെ ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള ദൃഢനിശ്ചയത്തിൻ്റെ പ്രതീകമാണ് ഈ പദ്ധതിയെന്നും ശക്തമായ പ്രതിജ്ഞകളെ പ്രവർത്തിയിലൂടെ യാഥാർത്ഥ്യമാക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക മാധ്യമമായ എക്‌സിൽ പരിപാടിയുടെ ദൃശ്യങ്ങൾ പങ്കുവെച്ച പ്രധാനമന്ത്രി, സാനന്ദിൽ Read More…
ഭരണസംവിധാനത്തിലും ജനജീവിതത്തിലും വൻ മാറ്റമുണ്ടാക്കിയ ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് 11 വയസ്
ന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യ പദ്ധതി 11 വർഷം പൂർത്തിയാക്കിയതിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ അഭിവാദ്യം ചെയ്തു. ഭരണസംവിധാനം കൂടുതൽ സുതാര്യവും കാര്യക്ഷമവും ജനകീയവുമാക്കാൻ ഡിജിറ്റൽ ഇന്ത്യ നിർണായക പങ്കുവഹിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ പേയ്‌മെൻ്റുകൾ, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT), ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ എന്നിവയിലൂടെ സാങ്കേതികവിദ്യ ജനങ്ങളുടെ ദൈനംദിന ജീവിതം കൂടുതൽ സുഗമമാക്കിയതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഗ്രാമപ്രദേശങ്ങളിലേക്കും, നഗരങ്ങളിലേക്കും നവീകരണത്തിൻ്റെ തരംഗം വ്യാപിപ്പിക്കാൻ ഡിജിറ്റൽ ഇന്ത്യയ്ക്ക് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, Read More…
സൈബർ തട്ടിപ്പ് കേസിൽ സമയബന്ധിത നടപടി വേണം: പ്രധാനമന്ത്രി
ന്യൂഡൽഹി: ജനങ്ങളെ കബളിപ്പിക്കാനും തട്ടിപ്പിനിരയാക്കാനും സമൂഹമാധ്യമങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബന്ധപ്പെട്ട എല്ലാ ഏജൻസികളും ഏകോപിച്ച് സമയബന്ധിതമായ സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. സൈബർ കുറ്റകൃത്യങ്ങൾ, പ്രത്യേകിച്ച് ഓൺലൈൻ തട്ടിപ്പുകളും ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകളും സംബന്ധിച്ച പരാതികൾ അവലോകനം ചെയ്യുന്ന യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡിജിറ്റൽ യുഗത്തിൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളിൽ വേഗത്തിലുള്ള Read More…
ഇന്ത്യ-ഫ്രാന്‍സ് ഇന്നൊവേഷന്‍ റോഡ്‍മാപ്പ് 2030 പ്രഖ്യാപിച്ചു
കൃത്രിമ ബുദ്ധി (AI), ഗവേഷണം, സാങ്കേതികവിദ്യ, ആരോഗ്യം, വിദ്യാഭ്യാസം, ബഹിരാകാശ മേഖലകള്‍ എന്നിവയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയും ഫ്രാന്‍സും ഇന്ത്യ-ഫ്രാന്‍സ് ഇന്നൊവേഷന്‍ റോഡ്‍മാപ്പ് 2030 പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുകയും നവീകരണാധിഷ്ഠിത വളര്‍ച്ചയ്ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിശ്വസനീയവും സുരക്ഷിതവുമായ എഐ സംവിധാനങ്ങളുടെ വികസനം, വിദ്യാര്‍ഥി-ഗവേഷക കൈമാറ്റം, സ്റ്റാര്‍ട്ടപ്പ് സഹകരണം, ആരോഗ്യ-ബഹിരാകാശ രംഗങ്ങളിലെ സംയുക്ത പദ്ധതികള്‍ എന്നിവയ്ക്ക് റോഡ്‍മാപ്പ് പ്രാധാന്യം നല്‍കുന്നു. ഉയര്‍ന്ന സാങ്കേതികവിദ്യകളിലെ സഹവികസനവും നിക്ഷേപവും പ്രോത്സാഹിപ്പിച്ച് ദീര്‍ഘകാല Read More…
കൊൽക്കത്ത സന്ദർശിക്കാനെത്തി യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ
നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ശനിയാഴ്ച കൊൽക്കത്തയിൽ എത്തി. നയതന്ത്ര-രാഷ്ട്രീയ പ്രാധാന്യമുള്ള ഈ സന്ദർശനം 14 വർഷത്തിന് ശേഷം ഒരു അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കൊൽക്കത്ത സന്ദർശിക്കുന്നതു കൊണ്ട് തന്നെ ശ്രദ്ധേയമായിരിക്കുകയാണ്. പശ്ചിമ ബംഗാളിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് റൂബിയോയുടെ സന്ദർശനം നടക്കുന്നത്. ഇതോടെ സന്ദർശനത്തിന് കൂടുതൽ രാഷ്ട്രീയ പ്രസക്തിയും കൈവന്നിട്ടുണ്ട്. ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് റൂബിയോയുടെ വരവ് സ്ഥിരീകരിച്ചത്. Read More…







