ന്യൂഡൽഹി: രാജ്യത്ത് സുസ്ഥിര വ്യോമയാന ഇന്ധനം (Sustainable Aviation Fuel – SAF) വ്യാപകമായി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ കേന്ദ്ര സർക്കാർ വിലയിരുത്തി. കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹൻ നായിഡു വിവിധ മന്ത്രാലയങ്ങളിലെയും വ്യോമയാന മേഖലയിലെയും പ്രതിനിധികളുമായി ബുധനാഴ്ച നടത്തിയ യോഗത്തിലാണ് പുരോഗതി അവലോകനം ചെയ്തത്. യോഗത്തിൽ, അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ്റെ (ICAO) ആഗോള കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള ചട്ടക്കൂടായ കാർബൺ ഓഫ്‌സെറ്റിംഗ് ആൻഡ് റിഡക്ഷൻ സ്കീം ഫോർ ഇൻ്റർനാഷണൽ ഏവിയേഷൻ (CORSIA) പാലിക്കുന്നതിനുള്ള Read More…
India
അടിയന്തരാവസ്ഥയുടെ മനോഭാവം കോൺഗ്രസിൽ ഇന്നും തുടരുന്നു’; രാഹുൽ ഗാന്ധിക്കെതിരെ നിശികാന്ത് ദുബെയുടെ വിമർശനം
ന്യൂഡൽഹി: കോൺഗ്രസ് ഇന്നും “അടിയന്തരാവസ്ഥയുടെ മനോഭാവം” പിന്തുടരുകയാണെന്ന് ആരോപിച്ച് ബിജെപി എംപി നിശികാന്ത് ദുബെ രംഗത്ത്. പാർലമെൻ്റിലെ കോൺഗ്രസ് നേതാക്കളുടെ പെരുമാറ്റം അടിയന്തരാവസ്ഥക്കാലത്തെ സമീപനത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. 1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഏത് എഡിറ്റോറിയലുകൾ പ്രസിദ്ധീകരിക്കണം, ആരുടെ ഗാനങ്ങൾ സംപ്രേഷണം ചെയ്യണം എന്നതുവരെ കോൺഗ്രസ് സർക്കാർ തീരുമാനിച്ചിരുന്നുവെന്ന് ദുബെ ആരോപിച്ചു. ഗായകൻ കിഷോർ കുമാറിൻ്റെ ഗാനങ്ങൾ പോലും നിരോധിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ മനോഭാവമാണ് ഇന്നും കോൺഗ്രസിൻ്റെ പ്രവർത്തനങ്ങളിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയും പാർലമെൻ്ററി Read More…
സ്വർണവിലയിൽ ഇടിവ്; പവന്‍ ₹1,05,240
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞതോടെ ആഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് നേരിയ ആശ്വാസമായിട്ടുണ്ട്. പുതിയ നിരക്കുപ്രകാരം 22 കാരറ്റ് (916) സ്വർണം ഗ്രാമിന് 13,155 രൂപ ആണ് വില. ഒരു പവൻ (8 ഗ്രാം) സ്വർണത്തിൻ്റെ വില 1,05,240 രൂപ ആയി കുറഞ്ഞു. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 10,805 രൂപയും 8 ഗ്രാമിന് 86,440 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളിയുടെ വിലയിൽ Read More…
പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കിയ സംഭവം; മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥനെ വിളിപ്പിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയിലെ യുവാക്കളെ അഭിസംബോധന ചെയ്തും പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയുമുള്ള ഫേസ്ബുക്ക് പോസ്റ്റ് താൽക്കാലികമായി നിയന്ത്രിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാർ മെറ്റയുടെ (ഫേസ്ബുക്കിൻ്റെയും ഇൻസ്റ്റാഗ്രാമിൻ്റെയും മാതൃകമ്പനി) മുതിർന്ന ഉദ്യോഗസ്ഥനെ വിളിപ്പിച്ചു. സംഭവം സാങ്കേതിക തകരാർ മൂലമാണെന്ന് മെറ്റ വിശദീകരിക്കുകയും അതിന് മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ ഈ വിശദീകരണം പര്യാപ്തമല്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മെറ്റയുടെ ഗ്ലോബൽ Read More…
സഹകരണ മന്ത്രാലയത്തിൻ്റെ രൂപീകരണം സഹകരണ പ്രസ്ഥാനത്തിന് പുതിയ ഊർജം നൽകിയെന്ന് അമിത് ഷാ
ജാംനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പ്രത്യേക സഹകരണ മന്ത്രാലയം രൂപീകരിച്ചതോടെ രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിന് പുതിയ ഊർജവും വേഗവും ലഭിച്ചതായി കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ പറഞ്ഞു. ജാംനഗർ ജില്ലാ സഹകരണ ബാങ്കിൻ്റെ പുതുതായി നിർമ്മിച്ച ആസ്ഥാന മന്ദിരമായ സഹകാർ ഭവൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും പങ്കെടുത്തു. സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ ആധുനികവത്കരണം അനിവാര്യമാണെന്ന് അമിത് ഷാ പറഞ്ഞു. Read More…
ചോദ്യപേപ്പർ ചോർച്ച തടയാൻ ബിൽ മാത്രം പോര; പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്‌കരണം വേണം: ശശി തരൂർ
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി ബിൽ മാത്രം മതിയാകില്ലെന്ന് ശശി തരൂർ. പേപ്പർ ചോർച്ചയ്ക്ക് ശേഷം കർശന ശിക്ഷ നൽകുന്നതിനേക്കാൾ അത് സംഭവിക്കാതിരിക്കാൻ ഫലപ്രദമായ സംവിധാനം ഒരുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ ലോക്‌സഭയിൽ പറഞ്ഞു. പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ-2026 ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്‌കരണം അനിവാര്യമാണെന്നും, ഏതാനും മണിക്കൂറുകൾ മാത്രം നീളുന്ന ഒരു Read More…
രാഷ്ട്രപതിയായി നാല് വർഷം പൂർത്തിയാക്കി ദ്രൗപദി മുർമു; പുതിയ പദ്ധതികൾക്ക് തുടക്കം
ന്യൂഡൽഹി: രാഷ്ട്രപതിയായി നാല് വർഷം പൂർത്തിയാക്കിയതിൻ്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുർമു ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിലും പ്രസിഡൻ്റ്സ് എസ്റ്റേറ്റുകളിലും വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും പുതിയ പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തു. ജൂലൈ 25-നാണ് ദ്രൗപദി മുർമു രാഷ്ട്രപതിയായി നാല് വർഷം പൂർത്തിയാക്കിയത്. സന്ദർശകരുടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി രാഷ്ട്രപതി ഭവനിലേക്കുള്ള ഇ-ഓഡിയോ ഗൈഡ് രാഷ്ട്രപതി പുറത്തിറക്കി. ഹിന്ദി, ഇംഗ്ലീഷ് ഉൾപ്പെടെ 16 ഇന്ത്യൻ ഭാഷകളിൽ ലഭ്യമാകുന്ന ഈ ആപ്ലിക്കേഷനിൽ ആംഗ്യഭാഷാ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി സമ്മാനങ്ങളുടെ Read More…
അസമിൽ പ്രളയബാധിതരുടെ കുടുംബങ്ങൾക്ക് അധിക ധനസഹായം പ്രഖ്യാപിച്ച് അസം സർക്കാർ
ഗുവാഹത്തി: ഈ വർഷത്തെ പ്രളയത്തിൽ മരണമടയുകയോ കാണാതാകുകയോ ചെയ്തവരുടെ കുടുംബങ്ങൾക്ക് നൽകുന്ന ധനസഹായത്തിനുള്ള മാനദണ്ഡങ്ങളിൽ അസം സർക്കാർ ഇളവ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നിലവിലെ സഹായത്തിന് പുറമെ അധികമായി 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഫേസ്ബുക്ക് ലൈവിലൂടെ നടത്തിയ പ്രഖ്യാപനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രളയത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ധനസഹായം ലഭിക്കുന്നതിന് ഇതുവരെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർബന്ധമായിരുന്നു. എന്നാൽ ഇനി മുതൽ ആ നിബന്ധന ഒഴിവാക്കി സർക്കിൾ Read More…
രക്തസമ്മർദ്ദവും പ്രമേഹവും മറച്ചുവെച്ചു, ഹൃദയ ചികിത്സയുടെ ഇൻഷുറൻസ് തുക നിഷേധിച്ചു; 2,25,000 രൂപയും പലിശയും നൽകാൻ വിധി
രക്തസമ്മർദ്ദവും പ്രമേഹവും പോളിസി ചേരുമ്പോൾ മറച്ചുവെച്ചുവെന്ന് പറഞ്ഞ് ഹൃദയ ചികിത്സയുടെ ക്ലെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശുർ വിയ്യൂർ പുളിപ്പറമ്പിൽ വീട്ടിൽ പി.ആർ.സുധാകരൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൻ്റെ മാനേജർക്കെതിരെ വിധിയായത്. സുധാകരന് നെഞ്ചുവേദനയെത്തുടർന്ന് ആഞ്ചിയോപ്ലാസ്റ്റി നടത്തി. രക്തസമ്മർദ്ദവും പ്രമേഹവും പോളിസി ചേരുന്നതിന് മുമ്പേ ഉണ്ടായിരുന്നുവെന്നും ആയത് പോളിസി ചേരുന്നതിനുള്ള പ്രൊപ്പോസൽ ഫോമിൽ മറച്ചുവെച്ചുവെന്നും ആരോപിച്ചാണ് ക്ലെയിം നിഷേധിച്ചത്. നിലവിലുള്ള അസുഖങ്ങൾ സങ്കീർണ്ണമായതാണ് ഹൃദയ ചികിത്സയുടെ Read More…
പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ പരാതി നൽകി മഹിള മോർച്ച
ആരാധ്യനായ പ്രധാനമന്ത്രിയെയും നിര്യാതയായ മാതാവിനേയും സോഷ്യൽ മീഡിയയിൽ അവഹേളിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മഹിളാ മോർച്ച ജില്ലാ അദ്ധ്യക്ഷ സിന്ധു അയിരവീട്ടിലിൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വയനാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ പരാതികൾ നൽകിയിട്ടുണ്ട്. ശേഷം നടന്ന പ്രതിഷേധ യോഗത്തിൽ ഇത്തരത്തിലുള്ള അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം എന്ന് നേതാക്കൾ ആവശ്യപ്പെട്ടു.










