Business Economy India Kerala News

സ്വർണവില വീണ്ടും ഉയർന്നു; ഗ്രാമിന് 85 രൂപ വർധന

കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് രാവിലെ ഗ്രാമിന് 85 രൂപ വർധിച്ച് 14,970 രൂപയായി. ഇതോടെ പവൻവില 680 രൂപ ഉയർന്ന് 1,19,760 രൂപയായി. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവില ഉയരാൻ കാരണമായത്. ഇറാൻ വീഴും, യുദ്ധം ഉടൻ അവസാനിക്കും, ഹോർമുസ് കടലിടുക്ക് അമേരിക്കയുടെ നിയന്ത്രണത്തിലാകും എന്ന തരത്തിലുള്ള അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകൾക്ക് പിന്നാലെ അന്താരാഷ്ട്ര എണ്ണവില താഴ്ന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ സ്വർണവില വീണ്ടും ഉയരാൻ തുടങ്ങി. ട്രംപിന്റെ പ്രസ്താവനയ്ക്ക് Read More…

Business Economy Health India Medical News science

ട്രാൻസ്‌പ്ലാന്റ് മരുന്നുകൾ വിലക്കുറവിൽ; സംസ്ഥാനത്ത് സീറോ പ്രോഫിറ്റ് കൗണ്ടറുകൾ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്ക് ആവശ്യമായ ട്രാൻസ്‌പ്ലാന്റ് മരുന്നുകൾ വിലക്കുറവിൽ ലഭ്യമാക്കുന്നതിനായി കേരള സർക്കാർ സീറോ പ്രോഫിറ്റ് കൗണ്ടറുകൾ ആരംഭിച്ചു. ‘കാരുണ്യസ്പർശം’ എന്ന പേരിൽ തെരഞ്ഞെടുത്ത 14 കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികളിലൂടെയാണ് ട്രാൻസ്‌പ്ലാന്റ് മരുന്നുകൾ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർവഹിച്ചു. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്ക് നിർബന്ധമായും ഉപയോഗിക്കേണ്ട ട്രാൻസ്‌പ്ലാന്റ് മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ Read More…

Business Economy Farming Health India Kerala News science Technology

ഹൈടെക് ആരോഗ്യഭക്ഷ്യ ഉത്പന്നങ്ങളുമായി കുടുംബശ്രീ; പഞ്ചസാരയില്ലാത്ത പ്രോട്ടീൻ സമൃദ്ധ ഉത്പന്നങ്ങൾ വിപണിയിലേക്ക്

ആലപ്പുഴ: ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പഞ്ചസാരയില്ലാത്തതും പ്രോട്ടീൻ സമൃദ്ധവുമായ ഹൈടെക് ഭക്ഷ്യ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ കുടുംബശ്രീ ഒരുങ്ങുന്നു. കാർഷിക ഉപജീവനമേഖലയെ ആധുനിക സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കുന്ന ‘കെ-ടാപ്’ പദ്ധതിയിലെ ‘കെ-ഇന’ വിഭാഗത്തിലൂടെയാണ് പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കുന്നത്. പദ്ധതിയുടെ ഭാഗമായി 30 പുതിയ സാങ്കേതികവിദ്യകളിലെ പരിശീലനം പൂർത്തിയായതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം കെ-ടാപ് പദ്ധതിയുടെ ഭാഗമായി സ്വന്തമാക്കിയ 180 സാങ്കേതികവിദ്യകളിൽ നിന്ന് 30 എണ്ണം ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾ ഇതിനകം പുറത്തിറക്കിയിരുന്നു. ഇതിന് പുറമേയുള്ള 30 സാങ്കേതികവിദ്യകളിലാണ് ഇപ്പോൾ പരിശീലനം Read More…

Economy India Kerala News

ഇറാൻ–യുഎസ് സംഘർഷം: തടസപ്പെട്ട വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു

കൊച്ചി–മസ്കത്ത് സർവീസ് തുടങ്ങി; ചില ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് 4 വരെ നിർത്തിവെച്ചു ഡൽഹി: ഇറാൻ–യുഎസ് സംഘർഷത്തെ തുടർന്ന് തടസപ്പെട്ടിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. കൊച്ചിയിൽ നിന്ന് മസ്കത്തിലേക്കുള്ള ഒമാൻ എയർ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഇന്ന് രാവിലെ മുതൽ വീണ്ടും പ്രവർത്തനം തുടങ്ങി. വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനായി പ്രത്യേക സർവീസുകളും ആരംഭിച്ചിട്ടുണ്ട്. യുഎഇ, സൗദി അറേബ്യ, ഇസ്രയേൽ, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള ഭൂരിഭാഗം സർവീസുകളും മാർച്ച് 4 അർധരാത്രിവരെ Read More…

Economy Health Kerala Medical News

സർക്കാർ ആശുപത്രികളിലെ ഒ.പി. സമയം വർധിപ്പിച്ചത് പിൻവലിക്കണം: കെ.ജി.എം.ഒ.എ

ഡോക്ടർമാരുടെ കുറവ് പരിഹരിക്കാതെ ജോലിസമയം കൂട്ടുന്നത് അംഗീകരിക്കാനാവില്ലെന്ന് സംഘടന തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒ.പി. സമയം വർധിപ്പിച്ച സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. രംഗത്ത്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുന്നതിന് പകരം ഒ.പി. സമയം നീട്ടിയ നടപടി അംഗീകരിക്കാനാവില്ലെന്നും ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒ.പി. സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയാക്കിയാണ് സർക്കാർ ഇന്നലെ ഉത്തരവിറക്കിയത്. ഇതുവരെ ഉച്ചയ്ക്ക് Read More…

Entertainment Kerala Law News

ഗണേഷ് കുമാർ മാപ്പുപറഞ്ഞു; വിവാദം അവസാനിപ്പിക്കാനാണ് താൽപര്യമെന്ന് ബിന്ദു മേനോൻ

ഫോണിൽ വിളിച്ച് പ്രശ്നം സംസാരിച്ച് പരിഹരിക്കാമെന്ന് ഉറപ്പ്; പരാതി നൽകില്ലെന്ന് വ്യക്തമാക്കി പത്തനാപുരം: മന്ത്രി കെ ബി ഗണേഷ് കുമാറിനെ ചുറ്റിപ്പറ്റിയ വിവാദത്തിൽ പുതിയ വഴിത്തിരിവ്. അസ്വാരസ്യങ്ങൾക്കൊടുവിൽ ഗണേഷ് കുമാർ മാപ്പുപറഞ്ഞതായി ഭാര്യ ബിന്ദു മേനോൻ അറിയിച്ചു. കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നുവെന്നും ഇനി വിവാദവുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ബിന്ദു മേനോൻ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഗണേഷ് കുമാർ ഫോണിൽ വിളിച്ചുവെന്നും ഇത് ഒരു കുടുംബ പ്രശ്നമാണെന്നും ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞതായി Read More…

News

‘ശുചിമുറിയിലേക്ക് പോകുന്നു’ കുഞ്ഞിനെ സഹയാത്രികനെ ഏൽപ്പിച്ച് കടന്ന് കളഞ്ഞ അമ്മയെ കണ്ടെത്തി

ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തീരുമാനം കാത്ത് അധികൃതർ കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ യുവതിയെ റെയിൽവേ പൊലീസ് കണ്ടെത്തി. ഷൊർണൂർ–കോഴിക്കോട് പാസഞ്ചർ ട്രെയിനിലാണ് തിങ്കളാഴ്ച രാവിലെ 10.30ഓടെ സംഭവം നടന്നത്. കോഴിക്കോട് നിന്ന് പുറപ്പെടാനൊരുങ്ങിയ ട്രെയിനിലുണ്ടായിരുന്ന യുവതി കുഞ്ഞിനെ സീറ്റിൽ കിടത്തി സഹയാത്രികനോട് നോക്കാൻ ഏൽപ്പിച്ച ശേഷം ശുചിമുറിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞു. എന്നാൽ ട്രെയിൻ പുറപ്പെട്ടിട്ടും യുവതി തിരികെ കംപാർട്ട്മെന്റിലേക്ക് എത്തിയില്ല. ഇതിനിടെ കുഞ്ഞ് കരയാൻ തുടങ്ങിയതോടെ സഹയാത്രികർ ആശങ്കപ്പെട്ടു. തുടർന്ന് Read More…

AMMA Kerala News Politics

“വാളകത്തെ വീട്ടിൽ മന്ത്രിയെ മോശം സാഹചര്യത്തിൽ കണ്ടു; ഫോട്ടോ തെളിവുണ്ട്” — മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോൻ രംഗത്ത്. വാളകത്തെ വീട്ടിൽ മന്ത്രിയെ വളരെ മോശം സാഹചര്യത്തിൽ കണ്ടതായും അതിന്റെ ഫോട്ടോ തെളിവുകൾ കയ്യിലുണ്ടെന്നും ബിന്ദു മേനോൻ പറഞ്ഞു. മാധ്യമങ്ങൾക്കു മുന്നിൽ തനിക്കെതിരെ മന്ത്രി നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് എല്ലാം തുറന്ന് പറയേണ്ടി വന്നതെന്ന് അവർ വ്യക്തമാക്കി. വാളകത്തെ വീട്ടിൽ എത്തിയപ്പോൾ മന്ത്രി ഒരു സ്ത്രീയോടൊപ്പം ഉണ്ടായിരുന്നുവെന്നും പറയാൻ പോലും പറ്റാത്ത സാഹചര്യമായിരുന്നുവെന്നും ബിന്ദു മേനോൻ ആരോപിച്ചു. അന്ന് എടുത്ത ഫോട്ടോകൾ Read More…

Culture Kerala News

ഗുരുവായൂർ ആറാട്ട് :കരിക്കുമായെത്തിയ കിട്ടയുടെ അനന്തരാവകാശികൾക്ക് വരവേൽപ്പ്

ആറാട്ട് ദിനത്തിൽ ശ്രീഗുരുവായൂരപ്പന് ഇളനീർ അഭിഷേകത്തിനുള്ള കരിക്കുമായെത്തിയ ഇരിങ്ങപ്പുറം തമ്പുരാൻ പടിക്കൽ കിട്ടയുടെ കുടുംബാംഗങ്ങൾക്ക് ദേവസ്വം നേതൃത്വത്തിൽ വരവേൽപ്പ് നൽകി. കിഴക്കേ നടപ്പുരയിലെ സത്രം ഗേറ്റിന് മുമ്പിൽ വെച്ചായിരുന്നു സ്വീകരണം. ദേവസ്വം ഭരണസമിതി അംഗങ്ങളായ ശ്രീ.സി.മനോജ്, ശ്രീ.കെ.പി.വിശ്വനാഥൻ, ശ്രീ.മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺ കുമാർ എന്നിവർ ചേർന്ന് നിലവിളക്കിൽ തിരി തെളിച്ചു.കിട്ടയുടെ അനന്തരാവശി കുടുംബത്തിലെ മുതിർന്ന അംഗം സുബ്രഹ്മണ്യനെ മാലയിട്ട് ക്ഷേത്രത്തിലേക്ക് ദേവസ്വം ഭരണസമിതി അംഗങ്ങൾ ആനയിച്ചു. കിട്ടയുടെ കുടുംബാംഗങ്ങളായ പത്തിലേറെ പേരാണ് Read More…